Tuesday, October 9, 2012

പ്രാകൃതം ഈ പ്രകൃതം.



സദൃശ്യം ചേഷ്ടതെ സ്വസ്യാ
പ്രകൃതേര്‍ ജ്ഞാന വാനപി 
പ്രകൃതീം യാന്തി ഭൂതാനി 
നിഗ്രഹ:  കിം കരിഷ്യതി.

ഭഗവത്ഗീത - കര്‍മ്മകാണ്ഡം - 33.

(ഒരുപാട് അറിവുകള്‍ ഉള്ളവര്‍ പോലും തങ്ങളുടെ
പൂര്‍വ്വാര്‍ജ്ജിത സംസ്കാരത്തിന് അധീനമായ
സ്വഭാവത്തിനനുസരിച്ച്  പ്രവര്‍ത്തിക്കുന്നു. 
അങ്ങനെയിരിക്കെ ജന്മവാസനയനുസരിച്ചുള്ള 
കര്‍മ്മരീതിയെ നിയന്ത്രിക്കുക വഴി എന്ത് 
പ്രയോജനമാണ് ഉള്ളത്?)

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന 
ജീനുകളാണ് മനുഷ്യരുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് 
എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു.
ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ അതിവികസിതമായ 
കാലഘട്ടത്തില്‍ ഈ ശ്ലോകം അതിനെ സാധൂകരിക്കുന്നതില്‍ 
ഉളവായ അതിശയം മാത്രമല്ല ദര്‍ശനങ്ങള്‍ മതിക്കുന്ന 
ശാസ്ത്രത്തിന്റെ സാധ്യതകളെ കൂടിയാണ്
ഇത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത് .

ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളുടെ 
സ്വയംഖനന  അക്ഷയഖനിയാണ് മനുഷ്യമനസ്സ് . 
അതില്‍ ഉറവയെടുക്കുന്ന ആശകളുടെ സ്വഭാവത്തെ 
നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രകൃതം
തന്നെയാണ്. ഈ ആശകള്‍ സമൂഹത്തിന്റെ പൊതുവായ 
നിലനില്‍പിന് പ്രതികൂലമായി ബാധിക്കുന്നത് ആണോയെന്നത് 
ആഗ്രഹിക്കുന്നയാളുടെ വിവേകത്തെ ആശ്രയിച്ചിരിക്കുന്നു. 
ആ വിവേകവും നിര്‍ണ്ണയിക്കപ്പെടുന്നത്
അയാളുടെ പ്രകൃതത്തിന് അനുസരിച്ചാണ്. തന്റെ 
ദുരുദ്ദേശപരമായ സ്വാര്‍ത്ഥങ്ങളെ  സാക്ഷാല്‍ക്കരിക്കുക 
മാത്രമാണ് തന്റെ അവതാരോദ്ദേശം എന്ന് അയാളുടെ 
പ്രകൃതം അയാളോട് നിര്‍ദ്ദേശിക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്
ഒരുപക്ഷെ കുറ്റവാളികളുടെ ഒരു ലോകമാവാം.

അതാത് സമയത്ത്‌ പ്രകടിപ്പിക്കപ്പെടുന്ന നന്മ തിന്മകളെ 
മുന്‍നിര്‍ത്തിയാണ് മനുഷ്യന്‍ വിലയിരുത്തപ്പെടുന്നത്. 
തീര്‍ത്തും ആപേക്ഷികമായ ഈ വിലയിരുത്തലുകള്‍ക്ക് 
അടിസ്ഥാനമാകുന്ന മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്ക്
പിന്നില്‍ അവന്റെ ജന്മവാസനയുടെ താളം അദൃശ്യമായി
 ചലിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അദ്ധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞ 
ഒരു വാചകം ആനുഷാംഗികമായി ഓര്‍ത്ത്‌ പോവുകയാണ് .
 " ഒരാശയം നമ്മള്‍ സ്വീകരിക്കണമെങ്കില്‍ , അതേ 
ആശയത്തിന്റെ അന്തസത്ത ഒരു മനോഭാവമായി നമ്മളിലും 
ഉണ്ടായിരിക്കണം. ഉദാഹരണത്തിന് സഹജീവികളെ കുറിച്ചുള്ള 
ഉദാത്തമായ പരിഗണന മനസ്സില്‍ പേറുന്ന
ഒരാള്‍ക്ക്‌ മാര്‍ക്സിസം അതില്ലാത്തെ മറ്റൊരാളേക്കാള്‍ വേഗത്തില്‍
മനസ്സിലാക്കാന്‍ കഴിയും."

നന്മയുള്ളവരായി കീര്‍ത്തിക്കപ്പെടുന്നവരെല്ലാം നന്മയില്‍ 
മാത്രം ധ്യാനലീനരായി കഴിയുന്നവരല്ല. പലപ്പോഴും 
സാമൂഹ്യബോധം എന്ന വിവേകം അവരെ തിന്മയില്‍ നിന്ന് 
ധാരാളമായി പിന്തിരിപ്പിക്കുന്നുണ്ട്. മറിച്ച് തിന്മയുടെ 
അപ്പോസ്തലനമാരായി അപകീര്‍ത്തിപ്പെടുന്നവര്‍ ജീവിതം
മുഴുവന്‍ അതിനുവേണ്ടി ഉഴിഞ്ഞുവെച്ചവരല്ല. സാഹചര്യങ്ങള്‍
സഹകരിക്കുമ്പോള്‍ അവനവന് ഗുണകരമായി ഭവിക്കുന്ന 
അവന്റെ നന്മയാണ് സമൂഹത്തിന് ഗുണഭവീകരിക്കാത്തതിനാല്‍ 
തിന്മയായി വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഇത് രൂപം കൊള്ളുന്നത് മനുഷ്യരുടെ നിലനില്പിനെ
അടിസ്ഥാനമാക്കിയാണ്. ഉണ്ണാത്തവന് ഉരുള കിട്ടാത്തതിന്റെയും
ഉണ്ടവന് ഉറങ്ങാന്‍ പായ കിട്ടാത്തതിന്റെയും ന്യായം. ഇതുപക്ഷേ
ഉറപ്പില്ലാത്ത  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണെന്ന് മാത്രം.

ചില മനുഷ്യരുണ്ട് അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ എത്ര
വീതിയേറിയ പാത വിശാലമായി മുന്നില്‍ കിടന്നാലും കുറച്ചുകൂടി
എളുപ്പത്തില്‍ അവിടെയെത്താന്‍ വല്ല കുറുക്കുവഴികള്‍ ഉണ്ടോയെന്ന്
തിരക്കുന്നവര്‍ . കുറുക്കുവഴികള്‍ക്കിടക്ക് എത്ര വട്ടം വഴി തെറ്റിയാലും
അവരത്  പിന്നെയും ആവര്‍ത്തിക്കും. കൃത്യമായ കാരണങ്ങളൊന്നും
അതിന് അവര്‍ക്ക്‌ അവതരിപ്പിക്കാന്‍ ഉണ്ടാവില്ല.ഏതോ ഒരു 
പ്രേരണയില്‍ അങ്ങനെ സംഭവിക്കുന്നു. അറിയപ്പെടാത്ത 
ആ പ്രേരണയെ നമുക്ക്‌ അവരുടെ പ്രകൃതമായി 
കണ്ടെത്താവുന്നതാണ്.

നിരന്തരമായ അബദ്ധങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യരെ 
തിരുത്തി നേരായ വഴിയില്‍ കൊണ്ടുവരാം എന്നത്‌,  
പലപ്പോഴും അതിനുവേണ്ടി പ്രയത്നിക്കുന്ന നല്ല മനുഷ്യരുടെ 
സ്വപ്നം മാത്രമായി തീരാറുണ്ട് . കാരണം അവര്‍ക്ക്‌ മറികടക്കാന്‍ 
കഴിയുന്നതിലും ശക്തവും കഠിനവുമാണ് പ്രകൃതം
എന്ന വികൃതിയുടെ ബലം .

സുഹൃത്തുക്കള്‍ക്ക് സംഭവിക്കുന്ന അപാകതകള്‍ക്ക് പുറകില്‍ 
പ്രകൃതം എന്ന വില്ലന്റെ സാന്നിദ്ധ്യം ഉണ്ട് എന്ന തിരിച്ചറിവ് 
ഒരു പക്ഷെ നിരുപാധികം ക്ഷമിക്കാനുള്ള ഒരു മനസ്സ്‌ മനുഷ്യരില്‍ 
ഉണ്ടാക്കിയേക്കാം . പക്ഷെ അങ്ങനെ ക്ഷമിക്കേണ്ടവരുടെ 
പ്രകൃതത്തില്‍ അതിനുള്ള ഹൃദയവിശാലതയുടെ സാന്നിദ്ധ്യം
ഉണ്ടാവണം എന്ന് മാത്രം.

മാനുഷീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാര്‍ത്ഥതയിലേക്കുള്ള 
യാത്രയാണ് ജീവിതം എന്ന് ഒരാള്‍ തീരുമാനിക്കുമ്പോള്‍ അയാളുടെ 
പ്രകൃതം എന്തുമാകട്ടെ അതിന്റെ തിന്മകളെ മറികടക്കാന്‍ 
തീര്‍ച്ചയായും അയാള്‍ പ്രാപ്തനാകും.

Sunday, October 7, 2012

മതം.








ഏതെങ്കിലും ഒരു മതത്തിന്റെ പരിവേഷം മനുഷ്യന്റെ 
ജീവിതത്തിനുമേല്‍ എന്തെങ്കിലും മൌലീകമായ 
വിത്യാസങ്ങള്‍ അടയാളപ്പെടുത്തുന്നു എന്നത്, തികച്ചും 
അബദ്ധജഡിലമായ ഒരു വിശ്വാസം മാത്രമാണ്.

മതം മനുഷ്യന്റെ ആന്തരാവയവങ്ങളില്‍ എന്തെങ്കിലും 
മേന്മകള്‍ ഒരിക്കലും നിര്‍മ്മിച്ചെടുക്കുന്നില്ല. മതത്തിനു 
മനുഷ്യരുടെ രക്തം ധാരാളം ചീന്താനായിട്ടുണ്ടെങ്കിലും 
അതിന്റെ നിറത്തെ കെടുത്തി കളയാനോ തങ്ങളുടെ 
മത ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ 
ഇഷ്ടമുള്ള നിറങ്ങളെ സ്വീകരിക്കുവാനോ 
കഴിഞ്ഞതായി ശാസ്ത്രം തെളിയിച്ചിട്ടില്ല. 
എന്നിട്ടും മനുഷ്യര്‍ മതത്തിന്റെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത 
വാദങ്ങളെ വലിയ മേന്മകളെന്ന ഭാവേന, മറ്റുള്ളവരുടെ 
മസ്തിഷ്കത്തെ അവശമാക്കുന്ന തരത്തില്‍ ഒരായുധമായി 
എടുത്ത്‌ എത്ര കാരുണ്യരഹിതമായാണ് പ്രയോഗിക്കുന്നത് ?!!

മനുഷ്യന് മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും
പലപ്പോഴും മതത്തിന്റെ വരമ്പുകള്‍ വലിയ തടസ്സം
സൃഷ്ടിക്കുന്നത് ഒട്ടും പുതുമയല്ല. എന്നാല്‍ മനുഷ്യത്വത്തിനു
ദ്രോഹകരമായ സംഗതികളില്‍ എല്ലാ മതങ്ങളും
ഏകോദരസഹോദരങ്ങളാകുന്നത് ഒട്ടും അതിശയകരവുമല്ല.
എന്നിട്ടും മതത്തിന്റെ സാഹിത്യങ്ങളില്‍ നമ്മള്‍
ഇല്ലാത്ത രക്ഷകന്റെ അവതാരപരിവേഷത്തെ
തിരഞ്ഞുകൊണ്ടേയിരിക്കുന്നു.


കഠിനമായ ജീവിതസമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട്
തന്നത്താന്‍ ഒറ്റപ്പെടുകയെന്നത് മനുഷ്യന്റെ ദുര്‍ബ്ബലതയാണ്.
അത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളവരെ
വിശ്വാസത്തിലെടുക്കാനോ സാന്ത്വനം അന്വേഷിക്കാനോ
കഴിഞ്ഞു എന്ന് വരില്ല. പരസ്പരം ആശ്വസിപ്പികാനാവാതെ
കൂടെയുള്ളവരും നിസ്സഹായരാകുന്നുണ്ടാകാം. അതൊരു
ആത്മീയപ്രതിസന്ധിയാണ്. ഒപ്പം ശാരീരികമായ അവശതയും.
അത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്താണ്,
മതം പോലുള്ള സാന്ത്വനസംരംഭങ്ങള്‍ നമ്മുടെ
ദൌര്‍ബ്ബല്യങ്ങളിലേക്ക് ഇടിച്ചുകയറി വന്നത്.

അത് തീര്‍ച്ചയായും നിസ്വാര്‍ത്ഥമായ ആത്മീയ
അന്വേഷണമായാണ് ജീവിതത്തെ തേടി വരിക.
അതങ്ങനെതന്നെ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും
അതിലൊരു സൗന്ദര്യമുണ്ടെന്നത് സത്യം. എന്നാല്‍
മതങ്ങളുടെ ചരിത്രം നമ്മളോട് ഇതുവരെ തെര്യപ്പെടുത്തിയത്,
അധികപക്ഷവും ഈ സാന്ത്വന സംരംഭകര്‍
ഇതിനെ ഒരു വ്യാപാര സമുച്ഛയമാക്കുകയോ, രാഷ്ട്രീയ
ആയുധമാക്കുകയോ ആണ് ചെയ്തിട്ടുള്ളത് എന്നതാണ്.
മതങ്ങള്‍ കയ്യടക്കിയ രാഷ്ട്രങ്ങള്‍ പിന്നീട്
മനുഷ്യവംശത്തിന് തന്നെ അപായകരമാകുന്നത്
സമകാലികമായും മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന
യഥാര്‍ത്ഥ്യമാണ്. അതിനെ ശരിയായ അര്‍ത്ഥത്തില്‍
എന്തുകൊണ്ട് മനുഷ്യര്‍ മനസ്സിലാക്കുന്നില്ല
എന്നത് അതിശയകരവും.

അവനവന്റെ മനോദൌര്‍ബ്ബല്യങ്ങളെ മറികടക്കാനുള്ള
കരുത്ത് സ്വയം ഉണ്ടാക്കുക മാത്രമാണ് ഇത്തരം
ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം എന്ന്
നിഷ്കളങ്കമായി നമുക്ക്‌ പറഞ്ഞുപോകാം. എന്നാല്‍
അത് അനുഭവങ്ങളോട് നീതി പുലര്‍ത്തലാകും എന്ന്
കരുതാനാവില്ല. കാരണം സംവത്സരങ്ങള്‍ അനുഭവിച്ചും
ആചരിച്ചും നടപ്പാക്കിയും ആസ്വദിച്ചും വരുന്ന
അസംബന്ധങ്ങളെ നിസ്സാരമായി ഉപേക്ഷിച്ചുകടന്നുപോകാന്‍
മനുഷ്യര്‍ക്ക്‌ കഴിയില്ല എന്ന് തന്നെ. തിരിച്ചറിവുകള്‍ ഇല്ലാത്തതല്ല
പലപ്പോഴും അതേറ്റെടുക്കുക വ്യക്തിപരമായ
ഭൌതീകനഷ്ടങ്ങള്‍ക്ക്‌ കാരണമാകും എന്നത് മനുഷ്യന്റെ
എക്കാലത്തേയും ഒരു ഭീതിയാണ്.!

Monday, October 1, 2012

സാമ്പത്തീക പരിഷ്കരണത്തിന്റെ രേഖാശാസ്ത്രം.



ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍
നിയന്ത്രിക്കുന്ന മദ്ധ്യവര്‍ഗ്ഗസമൂഹത്തെ 
സംബന്ധിച്ചിടത്തോളം ഓഹരിവിപണി 
എന്നത് ഒരു ജീവനാഡി തന്നെയാണ്.
രാജ്യത്തെ സാമ്പത്തീകവിനിമയങ്ങളില്‍ 
നേരിട്ട് പങ്കെടുക്കാനുള്ള സാധ്യത ഇവര്‍ക്ക്‌ 
ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ജീവനാഡിയെ 
മുന്‍നിര്‍ത്തി തന്നെയാണ് രാജ്യത്ത്‌ നടക്കുന്ന
മുഴുവന്‍ സാമ്പത്തീകപരിഷ്കാരങ്ങളും  
ഉടലെടുക്കുന്നത്.

ലാഭമോഹങ്ങള്‍ ആണ് മദ്ധ്യവര്‍ഗ്ഗത്തെ 
വിപണിയിലേക്ക് ആകര്‍ഷിക്കുന്നത് എങ്കിലും 
യഥാര്‍ത്ഥത്തില്‍  മുതല്‍മുടക്കുന്നവരുടെ
സാമ്പത്തീകനഷ്ടങ്ങളെ പങ്കിട്ടെടുക്കുന്നതിനുള്ള
ഒരു പുതിയ മൂലധന സമാഹരണരീതിയെ ആണ്
ഓഹരി വിപണി പ്രതിനിധാനം ചെയ്യുന്നത്.

നിര്‍മ്മാണ,വിതരണ,സേവന രംഗങ്ങളില്‍ ഉള്ള
കമ്പനികളുടെ ഉടമസ്ഥാവകാശം ഓഹരികളായി 
നിജപ്പെടുത്തി അത് വലിയൊരു വിഭാഗം 
ജനങ്ങളിലേക്ക്‌ വിതരണം ചെയ്യപ്പെട്ടതോടെ 
സമ്പത്തിന്റെ വിനിമയത്തില്‍ ഇടത്തരം 
വരുമാനക്കാരനും പങ്കാളിത്തം ലഭിക്കാന്‍ 
ഇടയായി.

ഈ പങ്കാളിത്തം ഇടത്തരക്കാരനെ കൂടുതല്‍ 
കൂടുതല്‍ അത്യാഗ്രഹികള്‍ ആക്കി മാറ്റുകയും 
അവരുടെ കൈകളിലെ ഓഹരികളുടെ 
മൂല്യവര്‍ദ്ധനയില്‍ മാത്രം അവന്റെ സ്വപ്‌നങ്ങള്‍
കുടുങ്ങി കിടക്കുകയും ചെയ്യുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യകതയും വിശ്വാസ്യതയും
ഉല്പാദകരുടെ വിപണി വില ഉയര്‍ത്തുമ്പോള്‍ 
അവരുടെ മൂലധന ഓഹരികളുടെ വിലയും ഉയരുന്നു. 
ഈ ഉയര്‍ച്ചയാണ് ഇടത്തരക്കാരന്റെ ആഹ്ലാദം. 
ഈ സന്ദര്‍ഭത്തെ ഓഹരികള്‍ വില്‍ക്കാനുള്ള 
അവസരമായി അവര്‍ ഉപയോഗിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യത്തില്‍ ഉണ്ടാകുന്ന 
താഴ്ച ഇതിന് തികച്ചും വിപരീതമായ ഫലമാണ് 
ഉണ്ടാക്കുന്നത്. അപ്പോള്‍ വില ഇടിയുന്നതിന് 
അനുസാരിയായി ഓഹാരിവിലയും താഴുന്നു. 
പ്രതീക്ഷയും വിശ്വാസ്യതയും ഉള്ള കമ്പനികള്‍ 
ആണെങ്കില്‍ അതും ഇടത്തരക്കാരന് 
ആഹ്ലാദകരമാണ് കാരണം അപ്പോഴാണ്‌ 
അവര്‍ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്നത്.

ഈ വാങ്ങലുകളും വില്‍പ്പനയും ചരിത്രത്തില്‍ 
ഒരുകാലത്തും ഒരിടത്തും സത്യസന്ധമായിരുന്നിട്ടില്ല.
ഓഹരിവിപണിയുടെ കാര്യത്തിലും ഇത് 
എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. 
വിപണി ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം 
ആയത്കൊണ്ട് അതിനപ്പുറത്ത് വലിയ 
ധര്‍മ്മനീതികള്‍ ഒന്നും തന്നെ അതിനെ 
സ്വാധീനിക്കാറില്ല.

സ്ഥാപനങ്ങള്‍ നേരിട്ടല്ല വിപണനത്തില്‍ 
ഏര്‍പ്പെടുന്നത് എന്നത് കൊണ്ട് വിലകള്‍ 
നിര്‍ണ്ണയിക്കപ്പെടുന്നത് തികച്ചും ഊഹങ്ങളെ 
മാത്രം ആസ്പദമാക്കിയാണ്. ഈ ഊഹങ്ങള്‍
എന്നത് എല്ലാ ചതിക്കുഴികള്‍ക്കും വരമ്പ്‌ 
കോരിവെക്കുക എന്നതാണ്. ഊഹമുയര്‍ത്തുന്ന  
പ്രചരണ പ്രവര്‍ത്തനത്തിന്റെ ശക്തിയും 
വിശ്വാസ്യതയും മാത്രമാണ് ഓഹരി വിലയ
നിയന്ത്രിച്ച് (കൂട്ടിയോ കുറച്ചോ) വിപണിയെ 
ശക്തമാക്കുന്നത്.

വിപണികളിലെ വ്യാപാരങ്ങള്‍ ഒട്ടും 
നിഷ്കളങ്കമായല്ല നടക്കുന്നത് എന്നത് കൊണ്ട് 
കമ്പോളത്തിലെ മൂലധന സംഭരണികളായ 
കമ്പനികള്‍ പലപ്പോഴും അവയുടെ സാമ്പത്തീക 
ദുരുദ്ദേശങ്ങളുടെ ഫലമായി ചില ഓഹരികള്‍ 
വലിയ തോതില്‍ വാങ്ങിക്കൂട്ടും. അവരുടെ തന്നെ 
സബ്സിഡയറി കമ്പനികള്‍ വഴിയുള്ള 
ഈ വാങ്ങിക്കൂട്ടല്‍ പലപ്പോഴും തങ്ങളുടെ 
ഓഹരികളുടെ വില ഉയര്‍ത്തി കമ്പോളത്തെ 
തെറ്റിദ്ധരിപ്പിക്കുക എന്നതായിരിക്കും ലക്‌ഷ്യം. 
ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം 
അവര്‍ക്ക്‌ തന്നെ ആയത് കൊണ്ട് പണത്തിന്റെ 
വിനിമയം ഇവിടെ നടക്കുന്നില്ല. ഇത് തിരിച്ചും 
സംഭവിക്കും . അപ്രതീക്ഷിതമായി ഓഹരികള്‍ 
വിറ്റഴിക്കും. ഇതും കമ്പനികള്‍ ആസൂത്രിതമായി 
നടപ്പാക്കുന്നതാണ്. ലാഭമോഹിതനായി 
കമ്പോളത്തില്‍ കയ്മേയ്‌ മറക്കുന്ന 
ഉപഭോക്താവിന് ഇടറി വീഴാന്‍ 
ഇത് തന്നെ ധാരാളം.

നരസിംഹറാവുവിന്റെ ഭരണകാലത്ത്‌ 
ഹര്‍ഷദ് മേത്ത എന്ന കാളക്കൂറ്റന്‍ ഇന്ത്യന്‍ 
ഓഹരി വിപണി ഇടിച്ചുതകര്‍ത്തത് ഇത്തരം 
ദുരൂഹ വഴികളിലൂടെ ആയിരുന്നു.അതിന്റെ 
ദൂഷ്യഫലങ്ങള്‍ വര്‍ഷങ്ങളോളം വിപണിയെ 
ബാധിക്കുക തന്നെ ചെയ്തു.

ഇതിന്റെ ഒരു മറുവശം ഒരു രാത്രി 
ഇരുട്ടിവെളുക്കുന്നതിന് മുന്‍പ് പെരുകി വളരുന്ന 
മൂലധന സമാഹരണം ആണ്. 
ശോഭ ഡെവലപ്പേഴ്സ് എന്ന കമ്പനി ഓഹരി 
വിപണിയില്‍ ലീസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ 
വാര്‍ഷീക വരുമാനം  349 കോടി മാത്രമായിരുന്നു. 
എന്നാല്‍ ഒരൊറ്റദിവസം കൊണ്ട് വിപണിയില്‍ 
അത് 6479 കോടി ആയി മാറി. ഇരുപതിരട്ടി വര്‍ദ്ധന. 
ഇതാണ് ഈ വിപണിയിലെ മായാജാലം.

ഈ മായകാഴ്ച്ചകളുടെ ലോകത്ത്‌ ഒരു 
ഭാഗ്പൈപ്പറെപോലെ,വിപണിയെ 
ശക്തിപ്പെടുത്താനുള്ള  ഒരുപാട് സാമ്പത്തീക 
പരിഷ്കാരങ്ങളുമായി അവതരിക്കുകയായിരുന്നു 
സാക്ഷാല്‍ ശ്രീ. മന്‍മോഹന്‍സിംഗ് .

അമേരിക്കയുടെ ഓഹരിവിപണിയായ 
വാള്‍ സ്ട്രീറ്റ്‌ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര 
നാണ്യനിധിയുടെ ഡയരക്ടര്‍ ആയിരുന്ന 
ശ്രീ. സിംഗിനെ ധനകാര്യമന്ത്രിയായിരുന്ന 
നരസിംഹറാവു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ 
ആയാണ് ഭാരതസര്‍ക്കാരിലേക്ക്‌ ആനയിക്കുന്നത്. 
പിന്നീട് റാവു തന്നെ ആസൂത്രണ കമ്മീഷന്റെ 
ചെയര്‍മാന്‍ ആക്കുന്നു. റാവു പ്രധാനമന്ത്രിയായതോടെ 
ധനകാര്യമന്ത്രി സ്ഥാനത്ത് പ്രണബ്കുമാര്‍ മുഖര്‍ജിയെ 
തഴഞ്ഞാണ് മന്മോഹന്‍ സിംഗിനെ വാഴിക്കുന്നത്.

നെഹ്രുവിന്റെ കാലം മുതലുള്ള മിശ്രസമ്പത്ത്‌ 
വ്യവസ്ഥയുടെ നികുതി ആശ്രിതത്വവും സബ്സിഡി 
നയങ്ങളും ഉദ്യോഗസ്ഥരുടെ നാടകളിയും 
സാമ്പത്തീക രംഗത്തെ തീര്‍ത്തും 
ചലനാത്മകമല്ലാതാക്കിയ സാഹചര്യത്തില്‍  
ധനകാര്യമന്ത്രിയായിരിക്കെ റാവു തന്നെ തുടങ്ങി 
വെച്ച സാമ്പത്തീക പരിഷ്കരണങ്ങള്‍ക്ക് 
ദിശാബോധം നല്‍കുക  എന്നതായിരുന്നു
സിംഗിന്റെ അവതാരോദ്ദ്യേശം ആയി പറയപ്പെട്ടത്. 
എന്നാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ്കള്‍ക്ക്‌ 
ഇന്ത്യന്‍ വിപണി തീരെഴുതുന്നതിന്റെ ഭാഗമായി തുറന്ന 
വിപണിയുടെ ആരാധകനായ സിംഗിനെ 
കൊണ്ടുവരികയായിരുന്നു എന്ന് 
ഉപശാലകളില്‍ മര്‍മ്മരങ്ങള്‍ കേള്‍ക്കാമായിരുന്നു.

ആ ഉപശാല വൃത്താന്തങ്ങളെ സാധൂകരിക്കുന്നതായിരുന്നു 
പിന്നീട് ഉണ്ടായ ധൃതഗതിയില്‍ സംഭവിച്ച സാമ്പത്തീക 
പരിഷ്കാരങ്ങള്‍ . ധാരാളം ബഹുരാഷ്ട്ര കുത്തകകള്‍ 
ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയുടെ അലകും പിടിയും മാറ്റി 
വരക്കുന്നത് സ്ഥിരം കാഴ്ചയായി.

കുറച്ച് സമയം കൊണ്ട് കുറെയേറെ ശതകോടീശ്വരന്മാരുടെ 
സൃഷ്ടികര്‍മ്മം നടന്നുവെങ്കിലും അതൊരു നേട്ടമായി 
അവതരിപ്പിക്കാന്‍ കഴിയാത്ത വണ്ണം  വൈരുദ്ധ്യമായി 
ദരിദ്ര ജനതയുടെ എണ്ണം രാജ്യത്തെ 70 ശതമാനത്തിലേക്ക് 
കുതിക്കുകയാണ് ഉണ്ടായത്‌....

ഈ ദരിദ്രരുടെ സംഖ്യ  ദിനേനെയെന്നോണം വര്‍ദ്ധിക്കുന്നു 
എന്നത് മറച്ചുവെക്കാന്‍ കഴിയാത്തത്‌ ഈ നയത്തെ നോക്കി 
കൊഞ്ഞനം കുത്തുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 
കര്‍ഷകരുടെ  അത്മാഹത്യയുടെ  എണ്ണം  ഈ വര്‍ഷം 
ഇതുവരെ 543 തികഞ്ഞു.

പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം 
ഒരു അക്കാദമീഷ്യന്‍ അധികാരത്തില്‍ വരുന്നത് ഒട്ടുവളരെ 
പ്രതീക്ഷകളോടെ തന്നെയാണ് നോക്കിക്കണ്ടിരിക്കുക . 
പ്രത്യേകിച്ച് കന്നുകാലികളുടെ ഭക്ഷണം വരെ 
അടിച്ചു മാറ്റി അഴിമതി നടത്തുന്ന മ്ലേച്ചന്മാരായ 
രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഭരണം നിയന്ത്രിക്കുന്ന 
ഒരു സമൂഹത്തില്‍ .ചുരുങ്ങിയത്‌ സംസ്കാരപൂര്‍ണ്ണമായ 
പെരുമാറ്റമെങ്കിലും അവര്‍  പ്രതീക്ഷിക്കും.
എന്നാല്‍  അത്തരം പ്രതീക്ഷകളെ മുഴുവന്‍ തകിടം 
മറിക്കുന്ന  ഭീഭത്സരൂപമായി  മാറാന്‍ ശ്രീമാന്‍ സിംഗിന് 
വളരെ കാലമൊന്നും വേണ്ടിവന്നില്ല.മുഴുത്ത അഴിമതി 
രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിക്കുന്ന  
ഇന്ത്യാചരിത്രത്തിലെ ഗഡാഗഡിയന്‍ അഴിമതികള്‍ക്ക്
മുഴുവന്‍ വിളക്ക് പിടിച്ചുകൊടുത്ത വെറുമൊരു വിളക്ക് കാല്‍ 
മാത്രമായി ലോകത്തിനും ചരിത്രത്തിനും മുമ്പാകെ 
നാണം കേട്ട് നില്‍ക്കുന്നു അദ്ദേഹം.

അപ്രതീക്ഷിതമായി കളസമൂരിപ്പോയ കുഞ്ഞിനെപ്പോലെ
" സര്‍ക്കാരിന് പണം കായ്ക്കുന്ന മരമില്ല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ "
 എന്ന് ഈ മഹാന്‍ പറഞ്ഞുവെക്കുന്നതെന്താണ് ?

പരസ്പരവ്യാപാരത്തിലൂടെ സ്വയം പര്യാപ്തതക്ക്
ശ്രമിക്കുന്ന സ്റ്റേറ്റുകളുടെ ഫെഡറല്‍ ഭരണത്തെ 
നിയന്ത്രിക്കുന്ന ഈ അധികാരിക്ക്‌ സാധാരണ ജനങ്ങളുടെ 
ജീവിതത്തില്‍ ഡീസലിന്റെ സ്ഥാനമെന്ത് എന്ന് ഒട്ടും 
തന്നെ അറിയാന്‍ പാടില്ല. കാറില്ലാത്ത സാധാരണക്കാരന് 
എന്തിന് ഡീസല്‍ എന്ന ക്ലാസ്സിക്കല്‍ ചോദ്യം ചോദിക്കുന്നു 
അദ്ദേഹം. ലക്ഷം കോടികളുടെ അഴിമതിയില്‍ തലതൊട്ടപ്പന്‍ 
കളിക്കുന്ന അദ്ദേഹത്തിന് നിത്യനിദാന വരവ് ചെലവ് 
കണക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ
ആണോ ധനശാസ്ത്രവിശാരദനായി വിലസുന്നത്?

രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച് 
യാത്രയും ഭക്ഷ്യവസ്തുക്കളുടെ വിനിമയവും സാധ്യമാക്കുന്ന 
സാധാരണ ജനങ്ങളെ പരിഹസിക്കുന്ന ഈ വിദ്വാന്‍ പൊതു
ഗതാഗതസംവിധാനം വെള്ളമൊഴിച്ച് നടത്തുന്നു 
എന്നാണോ ധരിച്ചിരിക്കുന്നത്?

ഭാരതം എന്നും നിസ്സഹായയായിരിന്നു . ചെങ്കിസ്ഖനില്‍ 
തുടങ്ങി ഈസ്റ്റിന്ത്യാകമ്പനിയില്‍ വരെ ചെന്ന് നിന്ന അതിന്റെ 
അടിമത്തം പുതിയ മിര്‍ജാഫര്‍മാരിലൂടെ ഇന്ന് ഇറ്റലിക്കാരിയായ 
ഒരു സ്ത്രീയില്‍ എത്തി നില്‍ക്കുന്നു.
ഈ മിര്‍ ജാഫര്‍ മാരെ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് വിളിക്കുവതെങ്ങിനെ?
മിര്‍ ജാഫറിനും തെല്ല് ആത്മാഭിമാനം ഉണ്ടായിരുന്നിരിക്കണമല്ലോ !
ഒരു പഴയ മൊഴി ചൊല്ലാം. 
പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ...
അത് ആസ്വദിക്കുക മാത്രമാണ് നിലവില്‍ കരണീയം.

  



Saturday, September 22, 2012

കൂടംകുളം : സര്‍വ്വനാശത്തിന്റെ കുറുനരിഭേരി.







ഏത് വ്യവസ്ഥിതിയിലും ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്‌ അവിടുത്തെ ജനങ്ങള്‍ തന്നെയാണ്. ജനാധിപത്യസര്‍ക്കാരുകള്‍ ഭംഗിക്കായി ആണെങ്കിലും പറയുന്നത്, അവര്‍ ജനങളുടെ ദാസന്മാര്‍ ആകുന്നുവെന്നാണ്.അങ്ങനെയാവുമ്പോള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ ജനം എന്ന സമ്പത്ത്‌
 യജമാനന്മാര്‍ കൂടിയാണ്.

കൂടംകുളത്ത് ആ യജമാനന്മാര്‍ കൂടും കുടുക്കയും എടുത്ത്‌ വീടും കുടിയും നഷ്ടപ്പെട്ട് നിലവില്‍ കടലില്‍ അലയുകയാണ്. രാജ്യത്തിന്റെ ഊര്‍ജ്ജോല്പാദന ആവശ്യത്തിന്റെ മറവില്‍ ദാസന്മാരായ അധികാരികളുടെ പീഡനം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ഈ യജമാനന്മാര്‍ നിരന്തരമായ സമരമാര്‍ഗ്ഗങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പ്രാഥമീക അവകാശം മാത്രമായ ജീവനും സ്വത്തിനും ഉള്ള സംരക്ഷണം കൂടംകുളത്ത് അതിദയനീയമായി അപഹസിക്കപ്പെടുന്ന ദാരുണ ചിത്രമാണ് ലോകത്തിന് മുന്‍പാകെ ഉള്ളത്.

പതിനയ്യായിരം കോടി രൂപ ചിലവില്‍ കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി പണിതിട്ടും പണിതിട്ടും ഇതേവരെ ഒരു യൂണിറ്റ് ഊര്‍ജ്ജം പോലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാനിക്കാത്ത അറ്റകുറ്റപണികള്‍ മൂലം നിലയം കമ്മീഷന്‍ ചെയ്യല്‍ മന്ത്രിയുടെ പ്രഖ്യാപനം മാത്രമായി ചുരുങ്ങി.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും അവരുടെ ഉപജീവനോപധികള്‍ അടക്കമുള്ള ദൈനംദിന ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആരുടെ താല്പര്യം ആണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ജനാധിപത്യരീതിയില്‍ തങ്ങളെ തിരഞ്ഞെടുത്ത്‌ ഭരണം ഏല്പിച്ച ജനങ്ങളെയാണോ അതോ വ്യവസായീക ഇടപാടുകള്‍ക്കായി
രാജ്യത്തെ സമീപിക്കുന്ന ലഭാക്കൊതിയന്മാരായ കോര്‍പ്പറേറ്റ്‌ ബിസിനസ്സ് സംരംഭകരയോ?

കൂടംകുളത്തിന്റെ കാര്യത്തില്‍ എങ്കിലും രണ്ടാമത്‌ പറഞ്ഞത് തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.!!

ആണവകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനത്തില്‍ എണ്‍പതുകളില്‍ എപ്പോഴോ ആണ് ഡീഗോ ഗാര്‍ഷ്യയെ കുറിച്ച് ആദ്യം വായിക്കുന്നത്. ഡീഗോ ഗാര്‍ഷ്യ ഇന്ത്യയില്‍ നിന്ന് വളരെ ദൂരെയല്ല എന്നതായിരുന്നു ഓര്‍മ്മയില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്ന ശ്രദ്ധേയമായ ഒരു പരാമര്‍ശം.

967നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ആ ദൂരം. അണ്വായുധങ്ങള്‍ വഹിക്കുന്ന വിമാനങ്ങള്‍ അടക്കം സംരക്ഷിക്കപ്പെടുന്ന അമേരിക്കയുടെ സൈനിക താവളമാണ് ഡീഗോ ഗാര്‍ഷ്യ. ഒരിക്കല്‍ പോര്‍ട്ട്ഗലിന്റെ കോളനിയായിരുന്നു ഇന്ത്യാമഹസമുദ്രത്തിലെ മനോഹരമായ ഈ ദ്വീപ്. ബ്രിട്ടീഷുകാരുടെ നിരന്തരമായ വ്യാപാരവിജയങ്ങളുടെ ഭാഗമായി ദ്വീപ്‌ പിന്നീട് അവര്‍ക്ക്‌ സ്വന്തമായി. 1965-1973 കാലത്ത്‌ സാമ്പത്തീക തകര്‍ച്ചയുമായി ബന്ധപ്പെട്ട്‌ വിലപേശലുകളുടെ ഭാഗമായി അത് അമേരിക്കക്ക് പാട്ടത്തിന് നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

തദ്ദേശീയരായ ചഗ്ഗേഷ്യന്‍സിനെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു കടല്‍ കടത്തിയാണ് അമേരിക്ക അവിടെ സൈനീക താവളം ഒരുക്കിയത്‌.. . സ്വന്തം ഭൂമി നഷ്ടപ്പെട്ട അവര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ മൌറീഷ്യസിലും സേഷ്യല്‍സിലും അഭയാര്‍ത്ഥികള്‍ ആയി അലയാന്‍ വിധിക്കപ്പെടുകയായിരുന്നു.

ഒരു സൈനീകതാവളത്തില്‍ നിന്ന് അധികദൂരമൊന്നും ഒരു ആണവനിലയിത്തിലേക്കില്ലഎന്ന് തിരിച്ചറിയാവുന്നതെയുള്ളൂ.
ആണവോര്‍ജ്ജം എന്നതിനും ആണവായുധം എന്നതിനിടക്ക് അല്പം ചില സാങ്കേതിക വിത്യാസങ്ങള്‍ വേര്‍തിരിക്കുന്നുണ്ടെങ്കിലും രണ്ടും ഒരിക്കല്‍ സ്ഥാപിക്കപ്പെട്ടാല്‍ ആ ഇടം ജനവാസ യോഗ്യമല്ലാതാവാന്‍ മാറ്റ് കാരണങ്ങള്‍ ഒന്നും ആവശ്യമില്ല. ജീവിച്ചിരിക്കാന്‍ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോവുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ല.അവരുടെ ജീവനും സ്വത്തിനും യാതൊരു ഉറപ്പും ഒരു സര്‍ക്കാരില്‍ നിന്നും ലഭിക്കാനില്ല. ലഭിച്ചാലും അത് നടപ്പാക്കുക എളുപ്പമല്ല എന്ന് തെളിയിക്കുന്നതാണ് ഇത്രയേറെ സാങ്കേതിക വളര്‍ച്ചയും വികസനവും സാധ്യമായ ജപ്പാന്‍ പോലുള്ള രാജ്യത്ത് ഫുക്കുഷിമയുടെ കാഴ്ചകള്‍ നല്‍കുന്ന പാഠം.

ഈ ഡീഗോഗാര്‍ഷ്യ പാട്ടത്തിനെടുക്കുന്ന കാലത്ത്‌ അമേരിക്കയുടെ ധനകാര്യ സ്ഥാപനമായ അന്താരാഷ്ട്ര നാണ്യ നിധിയുടെ ഒരു വലിയ ഗുമസ്ഥന്‍ ആയി ജോലി ചെയ്യുകയായിരുന്നു ശ്രീ. മന്മോഹന്‍ സിംഗ് . അവസരങ്ങള്‍ മനുഷ്യനെ ഏതെല്ലാം ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തിക്കും എന്നതിന്റെ മകുടോദാഹരണമായി അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവലക്ഷണങ്ങളില്‍ ഒന്നായ ലഭിക്കുന്നത് കൊണ്ട് തൃപ്തിപ്പെടുക എന്ന പ്രജയുടെ ദുര്യോഗമായി ഇനിയും ദീര്‍ഘകാലം അദ്ദേഹം പ്രധാനമന്ത്രിയായി തുടരാന്‍ സാധ്യതയില്ലാതില്ല.

അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ആഗ്രഹപ്രകാരം രാഷ്ട്രീയ അധികാരമുള്ള മദാമ്മ ഗാന്ധി ഇന്ത്യന്‍ ഭരണകമ്പനിക്ക്‌ ഏര്‍പ്പെടുത്തിയ ചീഫ്‌ ഓപ്പെറേറ്റിംഗ്‌ ഓഫീസര്‍ മാത്രമാണ് അദ്ദേഹം. കൂടംകുളത്ത് സര്‍വ്വനാശത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുന്ന സാധു ജന്മങ്ങളെ ചൂണ്ടി ഈ പ്രധാനമന്ത്രി പറയുന്നു. അവര്‍ വിദേശശക്തികളുടെ കൈകളിലെ ആയുധമാണെന്ന് .പരിഹാസ്യമായ ഈ ആരോപണത്തിന്റെ അന്തസത്തയെന്താണ്? സമ്പുഷ്ട യൂറേനിയം നേരിട്ട് ലഭിക്കുന്നതിന് അമേരിക്കയുമായി ആണവക്കരാര്‍ ഉണ്ടാക്കിയത് കൂടംകുളത്തെ
മത്സ്യത്തൊഴിലാളികള്‍ ആണെന്നാണോ?

ഇതിലേറെ പരിഹാസ്യമാണ് തമിഴ്‌ നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിലപാട്. ഭാഷയടക്കം നൂറു നൂറു വൈകാരിക പ്രശ്നങ്ങളുടെ പേരില്‍ നിരന്തരം അക്രമസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ ഒരിക്കലും അമാന്തം വരുത്തിയിട്ടില്ലാത്ത ഈ കക്ഷികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നിരന്തര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ സഹോദരങ്ങളെ കണ്ട മട്ട് പോലും നടിക്കുന്നില്ല.

അയല്‍ സംസ്ഥാനത്തെ അണക്കെട്ട് പൊട്ടിച്ചായാലും തങ്ങള്‍ക്ക് ജലസേചനവും വിദ്യുച്ഛക്തിയും ഉണ്ടാകാന്‍ തര്‍ക്കുലൈ ചെയ്യാനും ശ്രീലങ്കയിലെ തമിഴരുടെ നിലനില്‍പ്പിനായി എത്ര ബോംബ്‌ പൊട്ടിക്കാനും മടിയൊന്നുമില്ല വൈക്കോ പോലുള്ള തങ്ക തമിഴ്‌ മാനവന്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി കൂടംകുളത്തെ നിരാധാരരായ മത്സ്യതൊഴിലാളികളെ തമിഴ്‌ മാനവരായി തിരിച്ചറിയാന്‍ ദ്രാവിഡമാനത്തില്‍ രമിക്കുന്ന തമിഴ്‌ കക്ഷികള്‍ക്ക്‌ പോലും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതുവാന്‍....

ഇതിന് കാരണമായി മനസ്സിലാക്കേണ്ടത്‌ ആണവനിലയം വാഗ്ദാനം ചെയ്യുന്ന ആയിരം മെഗാവാട്ട് വിദ്യുച്ഛക്തി എന്ന പ്രലോഭനാമയിരിക്കാം.തങ്ങളുടെ അനന്തര തലമുറയെ കൂടി അപകടപ്പെടുത്തുന്ന ആണവവികിരണം എന്ന ഭൂതത്തെ മറന്നുകൊണ്ട് മനുഷ്യര്‍ക്ക്‌ എങ്ങനെയാണ് ഇത്തരം ഒരു വികസന സ്വപ്നം കൊണ്ടുനടക്കാനാവുക?

തിരിച്ചറിയേണ്ട പ്രധാനമായ കാര്യം ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ നേതൃത്വവും അതിനൊപ്പം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഫയല്‍ ചലിപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് വളരെ ദൂഷിതമായ ഒരു കൂട്ടുകെട്ടാണ് നമ്മുടെ ഭരണസംവിധാനം. അതിനകത്ത്‌ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അന്നന്നത്തെ അഴിമതിയുടെ അത്താഴപ്പട്ടിണി മറികടക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത് . ഇത് അതീവ സുരക്ഷാഭീഷണിയുള്ള ആണവനിലയം പോലുള്ള കാര്യങ്ങളിലും ഏറെയൊന്നും വിത്യസ്ഥമാവില്ല എന്നതാണ് ഭീതി ജനിപ്പിക്കുന്നത്. കരുതിയിരിക്കുക കൂടംകുളം ഏറെ അകലെയല്ല.

Sunday, September 16, 2012

സാമൂഹ്യവലകളുടെ രാഷ്ട്രീയദുര്യോഗം.



ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായസ്വാതന്ത്ര്യം
മൌലീക അവകാശങ്ങളില്‍ ഒന്നാണ് എന്നിരിക്കെ
സ്വതന്ത്ര സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ അവയില്‍ പ്രകടമാകുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ , നിയന്ത്രിക്കണം
നിരോധിക്കണം, എന്നെല്ലാം ഭരണാധികാരികള്‍ ആക്രോശ
ിക്കുന്നതിലെ യഥാര്‍ത്ഥ പ്രകോപനം എന്തായിരിക്കും എന്നത്‌ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്.

നെറ്റ് വര്‍ക്കുകളില്‍ ഭാഗഭാക്കാവുന്ന ആളുകള്‍ക്ക് തങ്ങളുടെ വികാരങ്ങളെ , വിചാരങ്ങളെ , വിവരദോഷങ്ങളെ
എല്ലാം സ്വതന്ത്രമായി പ്രകാശിപ്പിക്കാനാവുന്നു എന്നതാണ് നിലവിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ആകര്‍ഷണീയത.
ഒരു വിധത്തിലും തങ്ങളുടെ പ്രതികരണങ്ങള്‍ അവതരിപ്പിക്കപ്പെടാന്‍ അവസരമോ ഇടമോ ,ലഭ്യമല്ലാത്ത നിസ്സഹായരായ സാധാരണ മനുഷ്യര്‍ക്ക്‌ തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരമാവാന്‍
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് കഴിയുന്നു എന്നത് നിസ്സാരമായി തള്ളിക്കളയപ്പെടാവുന്നതല്ല.

ഇത്തരം ഒരു സ്വതന്ത്ര ചട്ടക്കൂടില്‍ ധാരാളം ആളുകള്‍ ഇതില്‍ ഭാഗഭാക്കാവും എന്നത്‌, ഇതിന്റെ നടത്തിപ്പുകാര്‍ക്ക്
പരസ്യവരുമാനത്തിന്റെ വലിയ പ്രലോഭനം മുന്നിലുള്ളത് കൊണ്ട്, ലാഭകരമായ ഒരേര്‍പ്പാടായി ഭവിക്കുന്നു.

ഒരു തരത്തിലും തങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തേണ്ടതില്ല
എന്നത് ഇതിലെ അംഗങ്ങളെ അജ്ഞാതരായി ഇരിക്കാന്‍
അവസരമൊരുക്കുന്നുണ്ട്. അത്കൊണ്ട് അവയില്‍ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായപ്രകടനങ്ങളുടെ ആധികാരീകത ഏതെങ്കിലും തരത്തില്‍ വിശ്വസനീയത തെളിയിക്കുന്നതല്ല. എന്നാല്‍ അവയില്‍ നിന്നും
ഉരുത്തിരിയുന്ന അഭിപ്രായങ്ങളിലെ പ്രത്യുല്‍പ്പന്നമതിത്വവും ക്രിയാത്മകതയും ഈ കാരണങ്ങളെ മുന്‍ നിര്‍ത്തി
തീരെ അവഗണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഒരു നിലവാരം ഉയര്‍ത്തിക്കാണിക്കാന്‍ ആയില്ലെങ്കിലും പൊതുവായ അര്‍ത്ഥത്തില്‍ ഇത് ജനങ്ങളുടെ ഇച്ഛയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. സാധാരണഗതിയില്‍ ഇത് ജനാധിപത്യസംവിധാനത്തിലെ ഭരണം നിയന്ത്രിക്കുന്ന അധികാരികള്‍ക്ക്‌ സഹായകരമായിരിക്കേണ്ടതാണ്. എന്നാല്‍ നിലവില്‍ ഈ ഭരണാധികാരികള്‍ ഇതിനെയെല്ലാം ശത്രുതാപരമായി സമീപിക്കുന്ന കാഴ്ചയാണ് സമകാലികമായി അനുഭവപ്പെടുന്നത്.

ആചന്ദ്രതാരം ഭരണാധികാരികളായി ഇരിക്കാം എന്ന് എകാധിപതികള്‍ക്ക് പോലും ഉറപ്പില്ലാത്തതാണ് കാലം.
അങ്ങനെയിരിക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ജനങ്ങളെ നേരിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഈ വര്‍ഗ്ഗം തങ്ങള്‍
അല്‍പവിഭവന്‍മാരല്ലെന്ന് തെളിയിക്കാനെങ്കിലും ഇത്തരം ഭയാശങ്കകളില്‍ നിന്ന് മാറി നില്‍ക്കേണ്ടതല്ലേ?

സാമൂഹ്യതിന്മകള്‍ക്ക് വളമാകുന്ന തരത്തില്‍ കുപ്രചരണങ്ങള്‍ക്ക് വേദിയാകുന്നു എന്നതാണ് പ്രധാന ആരോപണം.
ജനാധിപത്യം അനുവദിച്ചുതരുന്ന നിയമസംവിധാനങ്ങള്‍ അത്തരം മാലിന്യങ്ങളെ നേരിടാന്‍ പര്യാപ്തമാണ് എന്നിരിക്കെ ആ വഴി തന്നെ പ്രയോജനപ്പെടുത്തുക എന്നതല്ലേ അഭികാമ്യം? എന്നാല്‍ കള പറിക്കാന്‍ എന്ന വ്യാജേനെ മുഴുവന്‍ വിളകളും പറിച്ചുമാറ്റുന്ന ഒരു നയമാണ് സര്‍ക്കാരുകളില്‍ നിന്നും ഉണ്ടാകുന്നത്. ഇത് ഏതുതരം
ബുദ്ധിയാണെന്ന് അവര്‍ തന്നെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

അപ്പോള്‍ അതൊന്നുമല്ല കാര്യം. പാലത്തിനിപ്പുറവും പാലത്തിലും നാരായണന്‍ നാരായണന്‍ തന്നെ ആയിരിക്കുകയും
പാലത്തിനപ്പുറത്തെ രമ്യഹര്‍മ്മ്യത്തില്‍ നാരായണന്‍ കൂരായാണന്‍ ആയിരിക്കുകയും ചെയ്യും എന്നതാണ്. കാലം പഠിതാക്കള്‍ക്ക് ഒരുക്കി വെച്ച പാഠം കാണാതെ പോകുന്ന വിഡ്ഢികളെ ചരിത്രം പിന്നെയും പിന്നെയും കയ്യൊഴിഞ്ഞിട്ടുണ്ട്.
ചരിത്രപാഠം ഇവര്‍ മറക്കാതിരിക്കട്ടെ...!!!

Tuesday, September 4, 2012

സാമൂഹ്യബോധം എന്ന മിഥ്യ.







മനുഷ്യന്റെ രീതികള്‍ വളരെ വിചിത്രമാണ്. പലപ്പോഴും അപഹാസ്യവും. അവന്റെ ഏത് അപചയങ്ങളെ അപവദിക്കാനും നിലവിലെ വ്യവസ്ഥിതിയുടെ
തകരാറുകളെയാണ്  അവനെപ്പോഴും ആശ്രയിക്കുക.
ഈ വ്യവസ്ഥിതി അവനുവേണ്ടി മറ്റാരോ പണിതെടുത്തതാണ് എന്നപോലെയാണ് ആരോപണക്രമം. യഥാര്‍ത്ഥത്തില്‍
അവന്റെ തന്നെ പ്രവര്‍ത്തന ഫലമായി ഓരോ കാലത്തും രൂപപ്പെട്ടുവരുന്ന ആശയങ്ങള്‍ ആണ് വ്യവസ്ഥിതിയെ രൂപപ്പെടുത്തുന്നത്. അതിന്‌ തൊട്ടുമുമ്പുള്ള നടപ്പ് 
വ്യവസ്ഥിതിയെ അതിന്റെ മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. എന്നാല്‍ ദയനീയം എന്ന് പറയട്ടെ, നിക്ഷിപ്തമായ മാലിന്യം നിലനില്‍ക്കെ തന്നെ പുതിയ മാലിന്യങ്ങളുടെ നിര്‍മ്മിതിയായി 
ഓരോ  വ്യവസ്ഥിതിയും മാറിപ്പോവുകയാണ് .

പ്രപഞ്ചത്തിലെ മറ്റുജീവജാലങ്ങളില്‍ തീര്‍ച്ചയായും മൃഗങ്ങളോ പക്ഷികളോ ഒന്നുംതന്നെ ശാസ്ത്രീയ ഗവേഷണങ്ങളോ സാംസ്കാരികപ്രവര്‍ത്തനങ്ങളോ നടത്തുന്നതായി 

നമുക്ക്‌ അറിയില്ല.അതുകൊണ്ട് തന്നെ  പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധി കൂടിയ ജീവിയായി മനുഷ്യന്‍ അഹങ്കരിക്കുന്നതില്‍ അപാകതയൊന്നും കാണാനാവില്ല. പക്ഷെ ഈ ബുദ്ധിയുടെ
ഒരു വൈരുദ്ധ്യം ഇത് ഏറിയകൂറും തങ്ങള്‍ക്ക് തന്നെ പ്രതിലോമകരമായി പ്രവര്‍ത്തിക്കപ്പെടുന്നു എന്നതാണ്.

എന്തായിരിക്കും ഈ ദുരവസ്ഥയുടെ കാതല്‍ ? അവിടെയാണ് കാലങ്ങളായി മനുഷ്യര്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടേയിരിക്കുന്ന ഒരു നുണ മനുഷ്യരെ തന്നെ കളിയാക്കി ചിരിക്കുന്നത്.
മനുഷ്യന്‍ ഒരു സമൂഹ്യജീവിയാണെന്ന അസത്യമാണ്
ആ അവകാശവാദം.മനുഷ്യരുടെ  ആലോചനകളും വിചാരങ്ങളും എങ്ങനെയായിരുന്നാലും പ്രവര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന സാഹചര്യങ്ങള്‍ ആയിരിക്കും യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുക.
ആ യാഥാര്‍ത്ഥ്യം  പലപ്പോഴും ആലോചനകളിലെ നന്മയുടെ  അടുത്ത്‌ പോലും വരാറില്ലന്ന് തിരിച്ചറിഞ്ഞാലും മനുഷ്യര്‍  അങ്ങനെ ഭാവിക്കാറില്ല.മനുഷ്യന്‍ സാമൂഹ്യജീവിയാണ്
എന്ന തോന്നലിലും അത്രയെ സത്യമുള്ളൂ. മനുഷ്യര്‍ തമ്മിലുള്ള ഒരു പരിധിയില്‍ ഒതുങ്ങുന്ന ഇടപാടുകളെയും വിനിമയങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ടാണ് ഈ സാമൂഹ്യജീവിതം എന്ന വാങ്ങ്മയം ചിത്രീകരിക്കുന്നത്.

എന്നാല്‍ അതിന്റെ സത്യമെന്താണ്?

ഒരുവന്‍  തന്റെ  പ്രയോജനത്തിന്റെ സാധ്യതകള്‍ മാത്രം വിലയിരുത്തിയാണ് മറ്റൊരാളുമായി അവന്‍ ഇടപാടുകള്‍ കണ്ടെത്തുന്നത്. മറ്റെയാളവട്ടെ അയാളുടെ ആഗ്രഹ സാഫല്യങ്ങളെ എങ്ങനെ തൃപ്തമാക്കപ്പെടുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് അപരനെ സഹിക്കുന്നത്. ഈ തത്വമാണ് സകലമാന മാനുഷീകവിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കപ്പെടുന്നത്. ഇതില്‍ എവിടെയാണ് സമൂഹത്തിന്റെ പൊതുവായ നിലനില്പുമായി ബന്ധപ്പെടുന്ന
വസ്തുതകളുടെ സാധ്യത പോലും? ഒരുവന് ആവശ്യമാണെങ്കില്‍ സമൂഹം നിലനില്‍ക്കട്ടെ എന്നല്ലാതെ സമൂഹത്തിന്റെ നിലനില്പ് അവനെ നിലനിര്‍ത്താന്‍ ആവശ്യമാണെന്ന ചിന്തയൊന്നും അവനെ അലട്ടുന്നതേയില്ല. ആ ചന്ദ്രതാരം തനിക്ക്‌  ജീവിതം ഉണ്ട് എന്ന അന്ധവിശ്വാസം അവര്‍ക്കുള്ളത് കൊണ്ട് അത്തരം ഒരു ചിന്ത അവന്  അത്യാവശ്യവുമല്ല.

താന്‍ ഭരിക്കുന്ന ലോകത്ത്‌ എന്തിനിത്ര ദുഖം എന്ന ചോദ്യം  സിദ്ധാര്‍ത്ഥന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. ആ ചോദ്യത്തിന് ഉത്തരം തേടി അലഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍ബുദ്ധനായി.
വ്യക്തിഗതമായ ആഗ്രഹാഭിലാഷങ്ങള്‍ ആണ് ദുഖഹേതുക്കള്‍ എന്നത് അവനവന്റെ വ്യക്തിസ്ഥിതി വെച്ച് തിരിച്ചറിയുകയായിരുന്നില്ല അദ്ദേഹം.(മറ്റുള്ളവരുടെ ദുഃഖം ഇല്ലാതാകണം എന്ന് സിദ്ധാര്‍ത്ഥന്‍ എന്തിനാഗ്രഹിക്കണം. അതായിരുന്നല്ലോ അദ്ദേഹത്തിന്റെ ദുഖഹേതു).
സമൂഹം ഇങ്ങനെ  ആയിരിക്കുന്നിടത്തോളം ദുഖവും മരണവും
സ്വാഭാവീകമാണ് എന്ന് തന്നെയാണ് ബുദ്ധനും വ്യാഖ്യാനിച്ചത്‌.  എന്നിട്ട് ധര്‍മ്മവും സംഘവും പരിഹാരമായി നിര്‍ദ്ദേശിച്ചു.
അതുവരെ നിലനിന്ന  ജൈനന്മാരുടെ വ്യക്തിഗത
ശുദ്ധീകരണബോധത്തില്‍ നിന്ന് പ്രതിവിധികളെ സമൂഹസംഘാടനത്തിലേക്ക്‌ നയിച്ചത് ഒരുപക്ഷെ ആദ്യമായി ബുദ്ധനായിരിക്കണം.

വ്യക്തികളുടെ ഇച്ഛകള്‍ വ്യത്യസ്തമായിരിക്കുന്നിടത്തോളം കണ്ടെത്തുന്ന പരിഹൃതമൂലകങ്ങള്‍ അസമമായി മാത്രമേ 
വിതരണം ചെയ്യപ്പെടൂ. അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ സാമൂഹ്യബോധം എന്ന മിത്തിനെ തകര്‍ത്ത്‌ തരിപ്പണമാക്കുകയാണ് ചെയ്യുന്നത്. വ്യക്തിയുടെ ഇച്ഛ. 
അതൊരു പ്രഹേളികയാണ്.എളുപ്പം അതിനെ നിര്‍വ്വചിച്ച് മറികടക്കാനാവില്ല.തനിക്ക്‌ അനിഷ്ടം കൊണ്ട് മാത്രം തോന്നുന്ന വിരോധത്തിന് പുറത്ത്‌ അപരനിട്ട് രണ്ടുപ്പൊട്ടിച്ചാലോ എന്ന് തോന്നുന്ന  മനുഷ്യരുണ്ടാവില്ലേ? ഈ ഇഷ്ടക്കേട് എന്നത് 
കുറച്ചൊക്കെ ഭയാനകമായ വസ്തു തന്നെയാണ്. 
എങ്ങനെയാണ് ഇത് ഭയാനകമാകുന്നത് എന്നല്ലേ? ഏത് ഇഷ്ടത്തിനുള്ളിലും എപ്പോഴും ഒരിഷ്ടക്കേട്‌ ഒളിച്ചിരിപ്പുണ്ട്.
ദ്രംഷ്ട്രങ്ങള്‍ ഉള്ളിലൊതുക്കി ഒളിച്ചിരിക്കുന്ന ഈ  ഇഷ്ടക്കേടുകള്‍ക്ക് ദൃഷ്ടിഗോചരമാവാന്‍ സമയക്രമമില്ല എന്നതാണ് സത്യം.

ഒരുമ്മവെക്കാന്‍ അരികിലണയുന്ന അധരങ്ങള്‍ക്ക് തൊട്ടുപുറകില്‍ കൂര്‍ത്ത പല്ലുകള്‍ ഉണ്ടെന്ന സത്യം 
അപ്പോഴെത്തെ ശൃംഗാരഭാവത്തിന്റെ പരിവേഷത്തില്‍ നാം കാണാതെ പോവുകയാണ്.മനുഷ്യരുടെ പ്രവര്‍ത്തികളുടെ പുറകില്‍ സൂക്ഷമായി നിരീക്ഷിച്ചാല്‍ മാത്രം വായിച്ചെടുക്കാവുന്ന ഗുപ്തതാല്പര്യങ്ങള്‍ എപ്പോഴും മറഞ്ഞിരിക്കുന്നു.മനോഹരമായ ചിരിയെന്ന് നിങ്ങള്‍ ആഹ്ലാദിക്കുന്നത് കൂര്‍ത്ത പല്ലുകളുടെ വരിയൊത്ത നിരയെ ചൂണ്ടിയാണ്. ആഹ്ലാദം പരത്തുന്ന അതെ ദന്തങ്ങള്‍ തന്നെയാണ് ആവശ്യമാകുമ്പോള്‍ ആയുധമായി രൂപം മാറുന്നത്.എത്ര തേന്‍ പുരട്ടി അവതരിപ്പിച്ചാലും സ്ഥാനം തെറ്റുന്ന വാക്ക്‌ വെറുമൊരു ജഡവസ്തുവാണെന്ന് ധാരാളംസന്ദര്‍ഭങ്ങളില്‍ 
മനുഷ്യനെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും  ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളുടെ ഇല്ലാത്ത പൂമഴയേറ്റ് കുളിരുകൊണ്ട്  നില്‍ക്കാന്‍ മനുഷ്യര്‍ക്കെന്തൊരു കൌതുകമാണ് .

പരസ്പരം കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനായി നിലനിര്‍ത്തുന്ന പരിമിതമായ ഗതാഗത നിയന്ത്രണം പോലെ അതിനപ്പുറം ഒന്നുമല്ല മനുഷ്യരെ സംബന്ധിച്ചിടത്തോളം
ഈ പൊതുബോധം എന്നത്. അതിനെ ആശ്രയിച്ച് രൂപപ്പെടുത്തുന്ന ഭരണസംവിധാനങ്ങള്‍ മനുഷ്യന്റെ 
ദുരാര്‍ത്തമായ മാനസീകനിലയെ ഒരിക്കലും നിയന്ത്രിക്കാന്‍ പര്യാപ്തമാകുന്നില്ല. എത്ര തിരിച്ചറിവുകള്‍ മുന്നില്‍ തൂവികിടന്നാലും തന്റെ ആഗ്രഹപൂര്‍ത്തിക്കാവശ്യമായ ലവണങ്ങളെ മാത്രമേ മനുഷ്യന്‍ പെറുക്കിയെടുക്കൂ. അത് തല്ലിക്കൊഴിച്ചിട്ട പൂവ്‌ പോലുള്ള അപരന്റെ ജീവനായാല്‍ പോലും. സംസ്കാരബോധത്തെ ഉയര്‍ത്തിക്കാട്ടുന്ന 
മേനിപറച്ചിലുകള്‍ക്കിടയിലും സംഘം ചേരുന്നതോടെ എത്ര അപരിഷ്കൃതനാവനും മടിയില്ലാത്തവനാക്കുന്നത് ഈ മനസ്സാവും. എല്ലാ മൂലധന സമാഹരണത്തിലും
എല്ലാ സാംസ്കാരിക അധിനിവേശത്തിലും  മുന്നിട്ട്
നില്‍ക്കുന്നത്‌   എപ്പോഴും നേതൃത്വം കൊടുക്കുന്നവരുടെ മലിനമായ ഇച്ഛാശക്തി തന്നെയാണ്. എന്നിട്ടും ഇതൊന്നും പൊട്ടിത്തെറിക്കാതെയിരിക്കുന്നത് പരസ്പരം ഉരസിയാല്‍ മാത്രമേ സ്ഫുലിംഗങ്ങള്‍ തകര്‍ച്ചയുണ്ടാക്കൂ  എന്ന പ്രാഥമീകമായ സുരക്ഷാബോധം കൊണ്ടാവാം.






Thursday, August 16, 2012

നെല്ലിയാമ്പതി ഒരോര്‍മ്മ പാഠം 

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി മനുഷ്യര്‍ പച്ചപ്പുകള്‍ 
നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന തിരക്കിലാണ്. ഒരു കാലത്ത്‌ ശ്യാമസുന്ദരകേരകേദാര 
മായിരുന്ന പ്രദേശമാണ് കേരളം.എന്നാല്‍ നിരന്തരമായ  വനം കയ്യേറ്റങ്ങളുടെ ആത്യന്തീക 
ദുരന്തമായി മഴ മറന്നുപോകുന്ന ദേശമായി കേരളം വളരുന്നു.ബാക്കി നില്‍ക്കുന്ന പച്ചപ്പുകളും 
തങ്ങള്‍ക്ക് പണ്ടാരമടക്കണം എന്നതാണ് നെല്ലിയാമ്പതിയില്‍ ഇപ്പോള്‍ ഉയരുന്ന കേരളാകോണ്‍ഗ്രസ് മുദ്രാവാക്യം. ഒരു പ്രദേശത്തിന്റെ നിലനില്‍പ്പിന് ഹാനികരമായ വിധത്തില്‍ കാടുകള്‍ കയ്യേറി കൃഷിയുടെ മറ പിടിച്ച് പ്രകൃതിയുടെ സമതുലിതാവസ്ഥ തകര്‍ക്കുന്ന നശീകരണ  
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  എന്തുകൊണ്ടാണ് ഭീകരവാദപ്രവര്‍ത്തനമായി തിരിച്ചറിയപ്പെടാത്തത്? ഒരു ജനസമൂഹത്തിന്റെ ഭാവിയില്‍ മുഴുവന്‍ ഇരുട്ട് വീഴ്ത്തുന്ന, ഒരുപക്ഷെ 
ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രകൃതിഭംഗികളെ കുരുതി കൊടുക്കുന്ന ഇതല്ലേ യാഥാര്‍ത്ഥ 
ഭീകരവാദം?.

നിലവില്‍ ഭീകരവാദം  എന്നത് ഏതെങ്കിലും  ഒരു  മതം അതിന്റെ മൌലീകവാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ചാര്‍ത്തി കൊടുത്തിട്ടുള്ള ഭയസംഭ്രമമാണ്. അല്ലാതെ ഒരു മതത്തിലെ പ്രമാണിമാര്‍ സംഘടിതമായി നടത്തുന്ന
 ചൂഷണ പ്രവര്‍ത്തനത്തെയും അവരുടെ രാഷ്ട്രീയവും സാമ്പത്തീകവുമായ  നേട്ടങ്ങള്‍ക്ക്‌
വേണ്ടി മതാചാരണങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെയോ ദൈവത്തിന്റെയും ഭക്തിയുടെയും 
മറ പിടിച്ച് തങ്ങളുടെ ഗൂഡതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍  ആ മതത്തിലെ തന്നെ  സാധാരണമനുഷ്യരെ  ഉപയോഗപ്പെടുത്തുന്നതിനെയോ  മത തീവ്രവാദ ഭീകര  പ്രവര്‍ത്തനമായി ഇതുവരെ ആരും വ്യാഖ്യാനിച്ചുപറഞ്ഞിട്ടില്ല.!

ഒന്നോര്‍ത്തുനോക്കുക കേരളത്തിന്റെ പാരിസ്ഥിതിക സമതുലനം തകര്‍ക്കുന്നതില്‍ ക്രിസ്തീയസഭകളുടെ  നേതൃത്വത്തില്‍  നടത്തിയ പ്രവര്‍ത്തനം എങ്ങിനെ ഭീകാരവാദം അല്ലാതെയാകും?  നാട്ടുരാജാക്കന്മാരില്‍ നിന്ന്  വനഭൂമി  പാട്ടത്തിനെടുത്ത് തോട്ടങ്ങള്‍ നിര്‍മ്മിച്ച സായിപ്പന്മാര്‍ കൃഷിയുടെ പുതിയ വഴികള്‍ തുറന്നു കൊടുക്കുക മാത്രമായിരുന്നില്ല അധികാരത്തിന്റെ പുതിയ കൃഷി രീതി പരീക്ഷിക്കുക കൂടിയായിരുന്നു.അത് പള്ളികള്‍ സമര്‍ത്ഥമായി അനുകരിക്കുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടുനിന്നത്. പശ്ചിമഘട്ട മലനിരകളുടെ മുകളിലേക്ക് ഓടിക്കയറിയ കുരിശുകളുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തത്ര ബഹുലമായിരുന്നു. പയ്യെ പയ്യെ ഇടിഞ്ഞു തുടങ്ങിയ മലനിരകള്‍ പിന്നീട് ഒഴുക്കിവിട്ട പാല്‍ നുരകള്‍ ഒരു പശുവും ചുരത്തിയതായിരുന്നില്ല. ചരുവില്‍ വെച്ച് പിടിപ്പിച്ച കമ്പുകള്‍ കുറഞ്ഞ മെലിഞ്ഞ മരത്തില്‍ നിന്നും ചുരണ്ടിയിറങ്ങിയതായിരുന്നു. ആ മരം പിന്നെ പയ്യെ പയ്യെ കേരളത്തിന്റെ രാഷ്ട്രീയനഭസ്സിലെ ശുക്ര നക്ഷത്രമായി.!!

ഇന്നിപ്പോള്‍ നെല്ലിയാമ്പതി കാടുകളെ കയ്യേറ്റക്കാര്‍ക്ക് പതിച്ച് കൊടുക്കാന്‍ വാശിപിടിച്ച് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖത്തേക്ക്‌ ഒന്ന് സൂക്ഷിച്ച് നോക്കുക. കുറുക്കന്റെ കൌശലത്തോടെ മറച്ചുപിടിച്ച കുരിശിന്റെ തുമ്പ്‌ കാണുന്നവരോട് അത്  തങ്ങളുടെ വെറും 
വാലാണെന്ന്   പറയാനും അവര്‍  മടിക്കില്ല. കുടിയേറ്റക്കാരന്‍ കയ്യേറ്റകരനല്ല എന്ന തമാശ 
വെറും തമാശയല്ല എന്ന് തിരിച്ചറിയണമെന്ന് സാരം.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുര്‍ഭഗസന്തതിയാണ് കേരളാകോണ്‍ഗ്രസ് എന്ന പാര്‍ട്ടി.
സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിന്റെ സംസ്ഥാന  ആഭ്യന്തരമന്ത്രിയുടെ അനഭിഗമ്യയാത്രയുടെ അനന്തരഫലമായിരുന്നു ആ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രജനനം.
ഈ പാര്‍ട്ടി ഇക്കണ്ട കാലം നടത്തിയ മഹത്തായ  രാഷ്ട്രീയ പ്രവര്‍ത്തനം എന്തായിരുന്നു?.
ആര്‍ എസ് എസ് ഉയര്‍ത്തിക്കൊണ്ടുവന്ന അഭിനവഹൈന്ദവവാദ   അധികാര രാഷ്ട്രീയം ജനാധിപത്യരീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പടച്ചുണ്ടാക്കിയ  ഉപകരണമായിരുന്നു  ജനസംഘം എന്ന ഭാരതീയ ജനതാ പാര്‍ട്ടി. സവര്‍ണ്ണഹൈന്ദവതയുടെ അധികാര മോഹത്തിന് അത്  എങ്ങനെ ഒരു മുഖംമൂടി ആകുന്നുവോ അത് പോലെ തന്നെ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതക്ക് ജനാധിപത്യമറയില്‍ വിളവെടുക്കാന്‍ ഒരു നിലമൊരുക്കല്‍ മാത്രമാണ് ഈ പാര്‍ട്ടി.
എത്ര കഷ്ണങ്ങളായി ഇത് മാറിയാലും അതിന്റെ ചരടിന്റെ ഒരറ്റത്ത്‌ എന്നും ഏതെങ്കിലും ഒരു പുണ്യ  പാതിരിപിതാവിന്റെ പെരുവിരല്‍  കാണാം.!

ഈ പാര്‍ട്ടി നാളിതുവരെ നടത്തിയ ഇടപെടലുകള്‍ കേരള രാഷ്ട്രീയത്തെ എത്ര മലീമസമാക്കി
എന്നതിനേക്കാള്‍ , നാം ഭയപ്പെടേണ്ടത് കേരളത്തിന്റെ പരിതസ്ഥിതി സമതുലനത്തെ ഇത് എത്രമാത്രം അവതാളത്തിലാക്കി എന്നതാണ്.ഈ പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ 
വനം കയ്യേറ്റക്കാരുടെ സംരക്ഷണവും പരിപാലനവും മാത്രമാണ് ഒരെയോരജണ്ട . നിത്യനിദാനജീവിതത്തിനു വഴിമുട്ടുന്ന സാധുക്രൈസ്തവരെ കുടുംബങ്ങളോടെ മലകയറ്റി
വിട്ടത്‌  അവിടെ ആകാവുന്നത്ര വനം കയ്യേറുക എന്ന ലക്ഷ്യത്തിന് തന്നെയായിരുന്നു.
കൃഷിയുടെ മറവില്‍ മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റിയപ്പോള്‍ അത്  ഉരുള്‍ പൊട്ടലിനും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു . കാലങ്ങളായി ഈ കലാപരിപാടി തുടര്‍ന്ന് നടത്തിയവര്‍  അതിന്റെ ദുരന്തവഴികളെ അതിവികൃതമായി അവഗണിക്കുകയായിരുന്നു. വരുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരുകളെ പ്രതി ചേര്‍ത്ത്‌ നഷ്ടപരിഹാരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നതാണ് അതിശയകരം .അവിടെയും കമിഴ്ന്നുവിഴുമ്പോള്‍ 
മുക്കാല്‍ പണം മൂക്കില്‍ കയറ്റണം.!!

കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്ര ശക്തമായി ഇടപെടുന്ന മറ്റേത് വര്‍ഗ്ഗീയതയുണ്ട്? ഇപ്പോഴും ലീഗിനെ പ്രതി ഇസ്ലാമീക വര്‍ഗ്ഗീയതയെ അപലപിച്ച് നടക്കുന്ന മനുഷ്യര്‍ തീരെ ശ്രദ്ധിക്കാത്ത ചില വസ്തുതകളുണ്ട്. വിളക്ക് തെളിക്കാന്‍ മടിച്ചും ഹൈന്ദവ പേരുകളോടുള്ള അനപഥൃത  പ്രകടിപ്പിച്ചും മണ്ടന്‍ കളി കളിക്കുന്നു എന്നല്ലാതെ കേരളത്തിന്റെ നെഞ്ചില്‍ ആഴത്തില്‍ പതിയുന്ന എന്ത് ദ്രോഹമാണ് ലീഗിന്റെ ചിലവില്‍ ഇസ്ലാം വര്‍ഗ്ഗീയത ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ളത്? ജമായത്ത് ഇസ്ലാമി ചത്ത്‌ പണിഞ്ഞിട്ടും സ്വന്തം നയങ്ങളില്‍ നിരന്തരമായി വെള്ളം ചേര്‍ത്ത്‌ കൊണ്ടിരുന്നു എന്നതല്ലാതെ അവരുടെ പ്രാഥമീക അജണ്ട പോലും പുറത്തെടുക്കാന്‍ അവര്‍ക്കായില്ല.
ലീഗിനെ ഒരു തരത്തിലും അവര്‍ക്ക്‌ സ്വാധീനിക്കാന്‍ ആയില്ല എന്ന് മാത്രമല്ല ലീഗിന്റെ മറ്റേ അറ്റത്ത്‌ അധികാര വഴിയില്‍ നിന്ന് ദൂരെമാറി നില്‍ക്കേണ്ടി വരികയും ചെയ്തു. എന്നിട്ടും തരംകിട്ടുമ്പോഴൊക്കെ ലീഗിന്റെ നെഞ്ചത്തിട്ടു പണിയുന്നതിലാണ് വര്‍ഗ്ഗീയ വിരോധികളുടെ 
എന്നത്തേയും തായം കളി. അപ്പുറത്ത്‌ പുരോഗമന ശക്തികളെ തകര്‍ക്കുന്നതിനും ഇതര മതസ്ഥരെ ദ്രോഹിക്കുന്നതിനും (നിലക്കല്‍ പ്രശ്നം)  ആരാധനാലയത്തിന്റെ അള്‍ത്താരകള്‍ വര്‍ഗ്ഗീയതയുടെ വിഷധാര നടത്തുമ്പോള്‍ ചോദ്യം ചെയ്യാന്‍ പോയിട്ട് ഒന്നെതിര്‍ക്കാന്‍ പോലും ശബ്ദം പൊങ്ങാത്തവരാണ് ഇവരെന്നതും സത്യം.കേരളത്തിലെ ഒരു ജമായത്തിലെയും  ഏതെങ്കിലും ഖാളി ഒരു തിട്ടൂരം എഴുതി രാജ്യത്തെ ജനാധിപത്യരാഷ്ട്രീയത്തില്‍ ഇടപെടാന്‍ നോക്കിയതായി ചരിത്രമില്ല പകരം ഏതു ഇടവകയിലെ ഏതു പിതാവിന് വേണമെങ്കിലും തങ്ങളുടെ സങ്കുചിത താല്പര്യത്തിന് അനുസൃതമായി ഏതു കുഞ്ഞാടിനെയും എങ്ങിനെയും വഴിതെറ്റിക്കാമെന്നതാണ് സത്യം. അതൊക്കെ അതാത് മതത്തിനകത്തെ മാത്രം പ്രശ്നങ്ങളാണ് എന്ന് പറഞ്ഞൊഴിയുകയാണ് മലയാളി മതേതരന്റെ എന്നത്തേയും സ്വഭാവഗുണം. അത് തന്നെയാണ് ഈ വര്‍ഗ്ഗീയ വാദികളുടെ സ്വസ്ഥതയുടെ അടിസ്ഥാനവും.


Wednesday, July 11, 2012

പാലായനത്തിന്റെ രാഷ്ട്രീയം പട്ടിണി.




സ്വജീവസന്ധാരണത്തിനും സഹജീവി സംരക്ഷണത്തിനുമായി, സാമ്പാദിക മോഹങ്ങളോടെ, തൊഴില്‍ തേടി അലയുന്നവരുടെ ഒരു സമൂഹം ലോകമെമ്പാടുമായി വ്യാപകമായി രൂപപ്പെട്ടിട്ട് ചുരുങ്ങിയത് ഒരെണ്‍പത്  വര്‍ഷങ്ങളെങ്കിലുമാകുന്നു.  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ടുവന്ന ലോക സാഹചര്യങ്ങളെ, ഒരു മൈല്‍ കുറ്റിയായി എടുത്ത് കൊണ്ടുള്ള ഒരു കാല ഗണന മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ രേഖപ്പെടുത്തുന്നത് . എന്നാല്‍ അതിനു മുന്‍പ്  തന്നെ ചരിത്രത്തില്‍ ഇത്തരം തൊഴില്‍ പരമായ കുടിയേറ്റങ്ങളെ, വ്യാപകമായല്ലെങ്കിലും ധാരാളമായി കണ്ടെത്താനാവും. ആഫ്രിക്ക, അമേരിക്ക, ആസ്ത്രേലിയ ഈ മൂന്ന്‍ ഭൂഖണ്ഡങ്ങളിലേയും മനുഷ്യരില്‍ ഭൂരിഭാഗവും തദ്ദേശിയരല്ല. അവിടങ്ങളില്‍ കുടിയേറി പാര്‍ത്ത യൂറോപ്പ്യന്മാരെല്ലാം വിനോദത്തിനായി അവിടെ എത്തിയവരായിരുന്നില്ല. ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തന്നെയായിരുന്നു അവരും തേടിയത്‌........................................................ . വ്യവസായ വിപ്ലവത്തിനും എത്രയോ മുന്നെയായിരുന്നു ഈ കുടിയേറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ് . വ്യവസായ വിപ്ലവത്തെ തുടര്‍ന്നു യൂറോപ്പില്‍ രൂപപ്പെട്ട  തൊഴില്‍ സാധ്യതകളാണ് തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക്  വിശാലമായ വഴി തുറന്നത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്ത്‌ രൂപപ്പെട്ട തൊഴില്‍ നഷ്ടവും സാമ്പത്തീക തകര്‍ച്ചയും  പട്ടിണിയുമാണ് തൊഴില്‍  കുടിയേറ്റങ്ങളെ  രാഷ്ട്രീയ കുടിയേറ്റങ്ങളായി   വ്യാപകമാക്കിയത്.


ആമുഖമായി ഇത്രയും പറഞ്ഞത്‌ പഴയ പുസ്തകത്തിലെ മോശ മുതല്‍ ആധുനിക കാലത്തെ മലയാളി വരെ, അതിജീവനത്തിന്റെ ആന്തരീക ചോദനായാല്‍ അലഞ്ഞുതിരിയുന്ന, മനുഷ്യര്‍ എന്ന മഹാ സഞ്ചയത്തിലെ കണ്ണികള്‍ മാത്രമാണെന്നു പറയുന്നതിന് വേണ്ടിയാണ്.


 ഒരു രാജ്യത്തിനു ഒരിക്കലും പൊറുപ്പിക്കാന്‍ ആകാത്ത ക്രൂരകുറ്റവാളികളുടെ സംഘത്തെ കടലില്‍ ഇറക്കി വിടുമ്പോള്‍ , ബ്രിട്ടന്‍ എന്ന സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ഓര്‍ത്തിരുന്നുവോ, ഇവര്‍ തീര്‍ത്ഥാടകപിതാക്കളായി ആധുനിക അമേരിക്കയെ നിര്‍മ്മിക്കാന്‍ പുറപ്പെടുകയായിരുന്നുവെന്ന്. സമാനമല്ലെങ്കിലും താരതമ്യേന നാട്ടില്‍ പൊറുപ്പിക്കാന്‍ പ്രയാസമുള്ള, അല്ലെങ്കില്‍ പൊറുക്കാന്‍  പ്രയാസം അനുഭവിച്ച ചെറുപ്പക്കാര്‍ തന്നെയാണ്, ഇന്ത്യയുടെ തീരദേശങ്ങളില്‍ നിന്ന്  ലോഞ്ചുകളിലും പത്തേമാരികളിലും കയറി കടലില്‍ പുറപ്പെട്ട് പോയത്‌. . ഇന്ന് വിടര്‍ന്നുവികസിച്ച് നില്‍ക്കുന്ന മദ്ധ്യപൌരസ്ത്യദേശത്തെ അംബരചുംബികള്‍ നിറഞ്ഞ  പട്ടണങ്ങളുടെ നിര്‍മ്മാണപ്രക്രിയയില്‍ ആ ചെറുപ്പക്കാരുടെ വിയര്‍പ്പും കണ്ണീരും കലര്‍ന്നുകിടക്കുന്നു.അവരിലേറെയും കേരളത്തില്‍ നിന്നായിരുന്നു എന്നത് വിധിയുടെ ഒരു വിളയാട്ടം. 


അറബികളും പാശ്ചാത്യരുമായുള്ള വ്യാപാരവിനിമയ ബന്ധങ്ങളാണ്, മലയാളിയെ ജീവ സന്ധാരണത്തിനായി ദൂരദേശങ്ങളിലേക്ക് ആകര്‍ഷിച്ച യാത്രകളെ  ത്വരിതപ്പെടുത്തിയത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളായിരുന്നു ആദ്യകാലപരവതാനികളില്‍ പച്ച വിരിച്ചത്. ബര്‍മ്മ, മലയ, സിങ്കപ്പൂര്‍ പിന്നീടത്‌ സിലോണിലേക്കുള്ള ഒഴുക്കായി മാറി. മദ്ധ്യപൌരസ്ത്യദേശത്തെ എണ്ണഖനനം കേരളീയന്റെ ജീവിതത്തെ ആഴത്തില്‍ മാറ്റി മറിക്കുന്നത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്. ആ കാലത്തിന്റെ അവസാനസീനുകളില്‍  എത്തുമ്പോഴും കേരളത്തിലെ തൊഴിലന്വേഷകര്‍ ബഹുഭൂരിഭാഗവും ആദ്യ തിരഞ്ഞെടുപ്പ്‌ നടത്തുന്നത് ഖലീജിലേക്ക് തന്നെയാണ്.


 ഖലീജില്‍ തൊഴിലെടുക്കുന്ന ബഹുഭൂരിഭാഗം മലയാളികളും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഒരുപാധിയായാണ് തങ്ങളുടെ ജീവിതത്തെ കാണുന്നത്. അത്യന്തം അപകടകരവും ബുദ്ധിശൂന്യവുമായ ഒരു നിലപാടാണ് സത്യത്തില്‍ ഇത്.
ഏറെ പേരും തങ്ങളുടെ ആരോഗ്യമോ ഭാവി സുരക്ഷിതത്വമോ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതസാഹചര്യങ്ങളെയാണ് അനുഭവിച്ച് തീര്‍ക്കുന്നത്.തങ്ങളുടെ സ്വന്തം നിലനില്‍പ്പ്‌ സുരക്ഷിതമാക്കാതെയുള്ള ഈ സേവനജീവിതം ഒരേ സമയം തങ്ങളുടെ ആശ്രിതരേയും തങ്ങളെ തന്നെയും അപകടത്തിലാക്കും എന്ന് ഈ മനുഷ്യര്‍ തിരിച്ചറിയുന്നില്ലായെന്നത് അതിശയകരമാണ്.

ഒരു സാമൂഹീക കാഴ്ചപ്പാടില്‍ നിന്നാണ് നാടേ പറഞ്ഞ ആശയം കണ്ടെത്തുന്നത്. അവനവന്റെ ജീവിതം തന്റെ ആസക്തികളെ മാത്രം ആനന്ദതുന്ദിലിതമാക്കാന്‍ ആയാസപ്പെടുന്ന സുഖാന്വേഷികളെ ഈയൊരു  സാമൂഹ്യചുറ്റുപാടിന്റെ പ്രസക്തിയിലേക്ക് കൊണ്ടുവരാനാകില്ല. സമൂഹത്തെ പോലും തങ്ങളുടെ ആനന്ദത്തിനുള്ള ഉപാധിയായിട്ടാവും അവര്‍ കാണുന്നത്. അത്തരം ആനന്ദന്മാരെ പൊതുധാരയില്‍ വിലയിരുത്താനാവില്ല. എങ്കിലും അവരെ കാണാതെ പോയാല്‍ നടേ  പറഞ്ഞതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും.


ഏതാണ്ട് അറുപതുകളില്‍ ആരംഭിക്കുന്ന കേരളത്തിന്റെ പാലായനത്തെ കുറിച്ച് ഗൌരവതാരമായ  പഠനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്ന് തന്നെ പറയണം. സി ഡി എസിന് വേണ്ടി ശ്രീ. ഇരുദയരാജന്‍ നേതൃത്വം കൊടുത്ത്‌ കൊണ്ട് നടന്ന ഔദ്യോഗിക പഠനം ഒഴിവാക്കിയാല്‍ ശ്രീ.ടി.രാമവര്‍മ്മന്‍ ( ദി ഹിന്ദു) സ്വന്തമായി നടത്തിയ ചില പഠനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ചിലത് പലതും പാര്‍ശ്വവല്കൃതവും അപൂര്‍ണ്ണമായ വസ്തുതകളെ ആശ്രയിച്ചും ആയതുകൊണ്ട്  അവയുടെ പ്രസക്തി സംശയാസ്പദമാണ്.ഉദാഹരണത്തിന് നിഴല്‍ വിധവകള്‍ (ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍ ) തുടങ്ങിയവ.


വിദേശഇന്ത്യക്കാരെ സഹായിക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് റാങ്കില്‍ ഒരു മന്ത്രിയും(കഷ്ടകാലമെന്ന് പറയട്ടെ അതൊരു മലയാളിയാണ്) പ്രത്യേകമായ ഒരു വകുപ്പും ധാരാളം പൂജ്യങ്ങള്‍ ഉള്ള ഒരു ടോള്‍ ഫ്രീ ഫോണ്‍ നമ്പറും എല്ലാം ഉണ്ടെങ്കിലും സാധാരണക്കാരന്റെ ചോദ്യങ്ങള്‍ക്ക്‌"" """""""" """""'" അരിയെത്ര പയറഞ്ഞാഴി " ന്യായത്തിലുള്ള ഉത്തരങ്ങളാണ് ലഭിക്കുക. വര്‍ഷാവര്‍ഷം നടത്തിവരുന്ന പ്രവാസിദിവസ് പോലുള്ള ആഘോഷങ്ങള്‍ വിദേശങ്ങളിലെ വലിയ കച്ചവടക്കാരെ ആദരിക്കാനും ആസ്വദിപ്പിക്കാനും മാത്രം ലക്‌ഷ്യം വെച്ചുമാത്രമാണ്. വിദേശങ്ങളില്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ആവശ്യമുള്ള സാധാരണ തൊഴിലാളികളുടെ പ്രാതിനിധ്യമൊന്നും ഇത്തരം ആഘോഷങ്ങളില്‍ പ്രതിഫലിക്കാറില്ല.


ഖലീജില്‍ ധാരാളം സേവന സന്നദ്ധ സംഘടനകള്‍ കുടിയേറ്റക്കാരെ സഹായിക്കാനായി കൂട്ടായ്മ കൂടുന്നുണ്ട്. ദയനീയമായത്  എന്തെന്നാല്‍ കാലങ്ങള്‍ ഇത്രയായിട്ടും അടിസ്ഥാനപരമായ അവന്റെ ആവശ്യങ്ങള്‍ ഒന്നും തന്നെ സംഘടനീയമായി പരിഹരിക്കപ്പെടുകയുണ്ടായില്ല. യാത്രാക്കൂലി തൊട്ട് താമസകുടിയേറ്റ  വകുപ്പിന്റെ മാറി മാറി വരുന്ന ദുര്‍ഘടചട്ടങ്ങള്‍ വരെ കാലാനുസൃതമായി മുറുകി മുറുകി വരുന്നതല്ലാതെ അയവുണ്ടാകുന്ന മട്ട് തീരെ കാണുന്നുമില്ല. സംഘടനകളില്‍ രാഷ്ട്രീയ സ്വഭാവമുള്ളവ പലപ്പോഴും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞാനുവര്‍ത്തികളായ മുദ്രാവാക്യസംഘങ്ങള്‍ മാത്രമായി ചുരുങ്ങുകയാണ് പതിവ്‌ . എന്നാല്‍  സ്വതന്ത്രസംഘടനകളാകട്ടെ വ്യക്ത്യാധിഷ്ഠിതമായ സ്ഥാപനവല്‍ക്കരണത്തില്‍ അഭിരമിക്കുകയും ചെയ്യുന്നു. ഈ രണ്ടുകൂട്ടര്‍ക്കും പൊതുവായി കാണുന്ന ഒരു സംഗതി കുടിയേറ്റക്കാരനെ നിരന്തരമായി ചൂഷണം ചെയ്യുന്ന കച്ചവടക്കാരോടുള്ള അമിതവിധേയത്വവും അവരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്ന പാണത്വവും തന്നെയാണ്. മേമ്പൊടിക്ക് ചില്ലറ സേവനകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുമെങ്കിലും, അതുപോലും മേപ്പടി  മുതലാളിമാരുടെ രൂപവലിപ്പം ചിത്രീകരിക്കുന്നതിനാവും.  

കമ്പോള സാമ്പത്തീക ചക്രത്തിലെ ഊഹ ചന്തകളില്‍ നിരന്തരമായി അവതരിക്കുന്ന  സാമ്പത്തീക തകര്‍ച്ചകള്‍ സ്ഥാപിച്ചെടുക്കുന്ന മാന്ദ്യങ്ങളുടെ വെളിച്ചത്തില്‍ സാധാരണക്കാരുടെ ജീവിതാശകള്‍ തകര്‍ന്നടിയുന്ന സമകാലീക അവസ്ഥയിലും വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള യാതൊരു വിധ ആശങ്കകളും ഭരണീയരെ ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നില്ല എന്ന് വേണം കരുതാന്‍...  പുതിയ നികുതി നിര്‍ദ്ദേശങ്ങളും കസ്റ്റംസ്‌ ചട്ടങ്ങളും കൊണ്ടുവരുക വഴി സര്‍ക്കാര്‍ തൊഴില്‍ കുടിയേറ്റക്കാരനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് മറ്റെന്താണ്?


കന്നുകാലികളോട്  കര്‍ഷകര്‍ കാണിക്കുന്നത് പോലുള്ള ഒരു നിലപാട്‌ പോലും സര്‍ക്കാരിനു ഈ മനുഷ്യരോട് പുലര്‍ത്താനാവുന്നില്ല. കറവയുള്ള സമയത്ത്‌ കാടി പോലും കൊടുക്കാത്ത സര്‍ക്കാര്‍ കറവ വറ്റിയവരോട്  എടുക്കാവുന്ന നിലപാട് തീര്‍ച്ചയായും ആശങ്കാജനകമാണ് . 

  




Thursday, June 21, 2012

ഡയമണ്ട്  നെക്ലേസ് : പരസ്യ വിപണിയുടെ  രാഷ്ട്രീയം.


ലോകമെമ്പാടും നിറഞ്ഞു വിലസുന്ന ഒരു ജ്വല്ലറി ഗ്രൂപ്പിന്റേതടക്കം, മൂന്നോ നാലോ സ്ഥാപനങ്ങളുടെയും, ഉയരം കൊണ്ട് ലോകപ്രശസ്തമായ ഒരു കെട്ടിടത്തിന്റെയും വിപണന സാധ്യത ഉയര്‍ത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി രചിക്കപ്പെട്ട, ഒരു കൗതുക കഥയുടെ സിനിമാവിഷ്കാരമാണ്  ഡയമണ്ട് നെക്ലേസ് .

കാറിന്റെയും ബൈക്കിന്‍റെയും പരസ്യങ്ങള്‍ക്ക് സ്ത്രീകളെ തുണിയഴിച്ച് നിര്‍ത്തുന്ന, പരസ്യലമ്പടന്മാരുടെ മ്ലേച്ചത പോലെ, വായിച്ചെടുക്കേണ്ടാതാണ് ഈ സിനിമയുടെ സൗന്ദര്യ ശാസ്ത്രം . അത്  ഈ  സിനിമയുടെ പേരില്‍ നിന്ന് തുടങ്ങി ചിത്രം അവസാനിപ്പിക്കുന്ന  വ്യാജ  നെക്ലെസിന്റെ പരിത്യജിത്വം വരെ പ്രകടമാണ്. 

വിപണനത്തിലെ പരസ്യതന്ത്രങ്ങള്‍ക്ക് സത്യത്തിന്റെയോ യുക്തിയുടെയോ യാതൊരു സാധ്യതകളും ഉള്‍ക്കൊള്ളാനാവുകയില്ല, എന്നിരിക്കെ പരിഭവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എങ്കിലും ഒരു കലാവസ്തു പ്രതീക്ഷിച്ച് തിരശ്ശീലക്ക് മുന്നിലിരിക്കുന്നവന്, ഉല്‍പ്പന്നങ്ങളുടെ, സ്ഥാപനങ്ങളുടെ പരസ്യമന്ത്രങ്ങള്‍ മാത്രം അനുഭവിച്ച് പുറത്ത് പോകേണ്ടി വരിക ദയനീയമല്ലേ ? അത്തരം ഒരു ദയനീയതയാണ് ഈ സിനിമയുടെ കാണികള്‍ അനുഭവിക്കേണ്ടി വരുന്നത്.

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ ഉടലെടുത്ത ചില ആശയസംഘട്ടനങ്ങളുമായി ബന്ധപ്പെട്ട്  സംഭവിച്ച, സമകാലിക രാഷ്ട്രീയ സംഭവങ്ങളെ മുതലെടുത്ത്‌, തികച്ചും ഉപരിപ്ലവമായി,  നേത്യത്വത്തെ വ്യക്തി സൂചകമായി അവമതിക്കുന്ന തരത്തില്‍ , കഥ പറഞ്ഞ്  സാമ്പത്തീക വിജയം നേടിയ അറബിക്കഥ എന്ന സിനിമക്ക് ശേഷം, വ്യാപാര വിജയം നേടുന്ന അതേ  സംവിധായകന്റെ പുതിയ ചിത്രമാണിത്.

ലോകത്തെവിടെയും ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടില്ലാത്ത, ക്യൂബാ മുകുന്ദന്‍ എന്ന ആദര്‍ശ അത്യാചാരി ആയിരുന്നു അറബിക്കഥയുടെ തുരുപ്പെങ്കില്‍, ഇവിടെ ആദ്യ വിശേഷണങ്ങള്‍ നടേപോലെ നിലനിര്‍ത്തി പറയാവുന്ന, യാതൊരു ആശയാദര്‍ശങ്ങളുടെയും പ്രതിബദ്ധത തീണ്ടാത്ത ഒരു ഡോക്ടറാണ് സംവിധായകന്റെ താക്കോല്‍ .

അവനവന്റെ തന്നെ തൊഴിലിനെ അവമതിക്കുന്ന തരത്തില്‍ , അധമനായ ഒരു ഡോക്ടറെ സൃഷ്ടിച്ചെടുക്കുന്നതില്‍ , ഡോക്ടര്‍ കൂടിയായ കഥാകൃത്തിന്റെ പ്രകോപനമെന്തെന്ന്‍ ഖേദിക്കുന്ന കാണികളോട്,  തികച്ചും ബാലിശമായി, കോട്ടിട്ട കുരുവിള ഡോക്ടറെ മുന്‍ നിര്‍ത്തി ന്യായവാദം നടത്തുന്നുണ്ട് . ഇതൊരു പക്ഷെ ഹോമിയോപ്പൊതിക്ക് അലോപ്പൊതിയോടുള്ള കുടിപ്പകയായി 
സമാധാനിക്കുക മാത്രമേ കാണികള്‍ക്ക് വഴിയുള്ളൂ .

ലോകത്ത് മനുഷ്യനെ ഏറ്റവും പരിതാപകരമായ ദയനീയതയില്‍ കൊണ്ടുനിര്‍ത്തുന്ന വ്യാധിയാണ്, അര്‍ബ്ബുദം . അതുമായി ബന്ധപ്പെട്ട ചികിത്സാ രീതിയാണ്  ഓംകോളജി . ഓംകോളജി എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തെളിയുന്ന  ഒരു മുഖമുണ്ട്. കാരുണ്യദീപ്തി വഴിഞ്ഞൊഴുകുന്ന  പ്രശാന്ത സുന്ദര മായി പുഞ്ചിരിക്കുന്ന  ഒരു ഡോക്ടറുടെ മുഖം. ഡോക്ടര്‍ വി.പി.ഗംഗാധരന്‍ . സംവിധായകന്‍ നമുക്ക് ഇവിടെ പകരം വെക്കാന്‍ ഒരു മുഖം തരുന്നു . 22FK  എന്ന സിനിമയിലെ പിമ്പില്‍ നിന്നും വളര്‍ന്നു ഒരു പരിപൂര്‍ണ്ണ സ്ത്രീലമ്പടനായി അരങ്ങു തകര്‍ക്കുന്ന ശ്രീ. ഫഹദ്  ഫാസിലിന്റെ മുഖം. ദോഷം പറയരുതല്ലോ 22FK യിലെ പിമ്പില്‍ നിന്നും ഈ സിനിമയിലെ കാസനോവയില്‍ എത്തുമ്പോള്‍ അഭിനയ കലയില്‍ താന്‍ നേടുന്ന ഔന്നത്യം തന്റെ വളര്‍ച്ചയുടെ ഗ്രാഫില്‍ ഉയര്‍ച്ചയായി ചേര്‍ക്കുന്നുണ്ട് അദ്ദേഹം.  

വലിയ ശമ്പളം വാങ്ങുന്ന ഓംകോളജി സ്പെഷ്യലിസ്റ്റ് ആയ അരുണ്‍ എന്ന ഡോക്ടര്‍ ,              ഒരു വാലറ്റ്‌ നിറയെ ക്രെഡിറ്റ്  കാര്‍ഡുകളും കൊണ്ടാണ്  അടിച്ചു പൊളിച്ച് ജീവിക്കുന്നത്.         വളരെ താമസിയാതെ നമ്മള്‍ അറിയുന്നു വലിയ ഒരു തുക ടിയാന്‍ കടമായും എടുത്തിട്ടുണ്ടെന്ന് . നഗരത്തിലെ (ലോകത്തിലെ തന്നെ) ഉയരം കൂടിയ കെട്ടിടത്തിലെ, സുഹൃത്തിന്റെ ഫ്ലാറ്റ് പകുത്തെടുത്താണ് മേപ്പടിയാന്റെ സുഖവാസം .അതും ഭാര്യ പ്രസവത്തിന് പോയ അവസരത്തില്‍ .  ചില്ലറ പോക്കറ്റ് മണി ലഭിക്കുന്നതിന് സുഹൃത്ത് നടത്തുന്ന ഒരഭ്യാസം മാത്രം.
എങ്കിലും ആ പ്രസവാവധിയുടെ കാലദൈര്‍ഘ്യമോര്‍ത്ത് കാണികള്‍ അമ്പരക്കാനിടയുണ്ട് .

കാക്കതൊള്ളായിരം സ്ത്രീകളുമായി സൈബര്‍ ലോകത്തും, അതിലേറെ സ്ത്രീകളുമായി നിരത്തിലും,  ആടിപ്പാടി രമിച്ച് സുഖിച്ച് കഴിയുന്ന ഈ ഓംകോളജിയാന്‍, തന്റെ ആശുപത്രിയില്‍ പുതുതായി നഴ്സായി വരുന്ന  ഒരു പിച്ചക്കാരി പോലുള്ള  തമിഴത്തി പെണ്‍ക്കുട്ടിയില്‍ മൂക്കും കുത്തി വീഴുന്നത്,  ഈ സിനിമയുടെ മൊത്തം  അന്തക്കേടിന്റെ ഭാഗമായെടുക്കുന്നതാവും നല്ലത്.

അമ്മക്ക്  അസുഖമാണെന്നറിഞ്ഞ്  നാട്ടില്‍ പോകാന്‍ ശ്രമിക്കവെയാണ്  ഡോക്ടര്‍ ട്രാവല്‍ ബാന്‍ നേരിടുന്ന  തരത്തില്‍ അടവുകള്‍ മുടക്കിയ  കടക്കാരനാണെന്ന്  അറിയുന്നത്  . സഹായിക്കാന്‍ വരുന്ന  മണിയന്‍ പിള്ള  രാജുവിന്റെ മന്ദബുദ്ധി മുഖമുള്ള  നാരായണമേനോന്റെ ഇടപെടല്‍ കണ്ടാലേ  അറിയാം, അയാള്‍ മോളെ കെട്ടിക്കാന്‍ കണ്ടുവെച്ചത്  ഈ  വഷളന്‍ ഡോക്ടറെയാണെന്ന്  .

അതിശയകരമെന്ന്  പറയട്ടെ, ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ഇടപെടലുകളുടെ പരിസമാപ്തി,  തുടക്കത്തിലെ കാണികള്‍ക്ക്  തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ അത്ഭുതകരമായാണ്  ഹോമിയോ ഡോക്ടര്‍ എഴുതിവെച്ചിരിക്കുന്നത് . ഹോമിയോ ചികിത്സയില്‍ മരുന്നുകള്‍ക്ക്  അനുസരിച്ചാവുമോ രോഗനിര്‍ണ്ണയം നടത്തുന്നത്.

ഭാര്യയുടെ സ്നേഹം അടയാളപ്പെടുത്തുന്നതിന്, ഉപേക്ഷിക്കപ്പെടുന്നത് വ്യാജനെക്ലേസ് ആണെന്നത് കാണികള്‍ക്ക്‌ തരുന്ന സൂചനെയന്താണ് ? ജ്വല്ലറി ഉടമ നേരിട്ട് വന്ന് ഉത്പന്നം സാക്ഷ്യപ്പെടുത്തുന്നതും ഒരു പ്രത്യേക പ്രദേശത്തിന്റെ സംഭാഷണരീതി പ്രകടിപ്പിക്കുന്ന, കഥാപാത്രത്തിന്റെ   ജീവിതവീക്ഷണത്തിലൂടെ പ്രകടിപ്പിക്കുന്ന വാദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും മറ്റെന്താണ്? തിരുമാതാവിന്റെ കൈകളില്‍ നിന്ന് പാരസൈറ്റാമോള്‍ എടുത്ത്‌ കൊടുത്ത്‌ പനി ഭേദമാക്കി, മതം മാറ്റിയ പൂര്‍വ്വികരുടെ ബുദ്ധി തന്നെയാണ് സംവിധായകന്‍ എടുത്ത്‌ പെരുമാറുന്നത്.

ശിവജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒറ്റപ്പാലത്തുകാരന്‍ നായര്‍ , കൂടെ ലണ്ടന്‍ റിട്ടേണ്‍സ് അമ്മായിയമ്മയും ആധുനിക വിദ്യാഭ്യാസം നേടിയ ഭാര്യയോടൊപ്പം കഴിയുമ്പോഴും, ഏതോ അത്ഭുത കഥയിലെ, ആദിമ ലോകത്ത്‌ നിന്ന് വന്ന അതിശയ ജീവിയെ പോലെ, പെരുമാറുന്നത് എന്തിനാണെന്ന് അറിയാതെ, അന്തം വിട്ടുപോകുന്ന കാണികളെ അതിലേറെ ഭയപ്പെടുത്തുകയാണ് മകളായി വരുന്ന ഗൗതമി നായര്‍ .

ഓഹരി ഒന്നിന് മൂന്നര ലക്ഷം വരുന്ന തൊണ്ണൂറ്റിരണ്ട് ഓഹരികളില്‍ ഒന്നിന് വേണ്ടി, സ്വന്തം മരുമകളെ വെറും ഒരു കടപ്രാണിയായ ഡോക്ടര്‍ക്ക്‌ ചവക്കാന്‍ ഇട്ടുകൊടുക്കാന്‍ മാത്രം, മനുഷ്യത്വരഹിതമാണ് ഒറ്റപ്പാലത്തെ ജീവിതമെന്ന്, അവിടെ ഉണ്ടുറങ്ങി കഴിയുന്ന സംവിധായകന് ഇത്രയേറെ ബോദ്ധ്യമുണ്ടെങ്കില്‍ , കണ്ടിരിക്കുന്ന ഒറ്റപ്പാലക്കാരല്ലാത്ത കാണികള്‍ക്ക്‌ അതങ്ങിനെ തന്നെ വിഴുങ്ങുകയല്ലാതെ എന്തുവഴി?

തന്റെ മനോഹരമായ പ്രകടനം കൊണ്ട്, മനസ്സില്‍ തങ്ങേണ്ടിയിരുന്ന മായ എന്ന കഥാപാത്രം, തിരക്കഥയിലെ അസാദ്ധ്യത മൂലം സംവ്രത സുനില്‍ എന്ന നടിക്ക് ഗുണമൊന്നും ചെയ്യുന്നില്ല. അവരെ ഹിമാലയത്തില്‍ അലയാന്‍ വിടുന്നതിലെ യുക്തി സംവിധായകന് അറിയാമായിരിക്കും.

സിനിമ സാങ്കേതികതയും മറ്റു കലാസങ്കേതങ്ങളും കൂടി ചേര്‍ന്നതിന്റെ ആകത്തുക ആയിരിക്കെ, സാങ്കേതികതയെ  മാത്രം വേറിട്ടെടുത്ത് വിലയിരുത്തുന്നതില്‍ വലിയ യുക്തിയില്ല. ഒരാശയത്തെ പ്രേക്ഷകനിലേക്ക് സംവദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ,അരോചകമല്ലാത്ത രീതിയില്‍ സാങ്കേതികരംഗം കുറ്റമറ്റതായിരിക്കുക എന്നതാണ് കാര്യം. ആ ഒരര്‍ത്ഥത്തില്‍ സിനിമയുടെ സാങ്കേതികതയെ കാണുന്നതായിരിക്കും ഭംഗി.

എന്തുകൊണ്ടായിരിക്കും പ്രേക്ഷകര്‍ ഈ സിനിമയെ ഒരു കച്ചവടവിജയമായി ആഘോഷിച്ചത്? ഒറ്റ മറുപടിയെയുള്ളൂ . മനുഷ്യന്റെ അക്രമത്വര, അധമത്വം, മനുഷ്യവിരുദ്ധത തുടങ്ങി എല്ലാ ദുര്‍ഗ്ഗുണങ്ങളും ഈ സിനിമ വാഴ്ത്തുന്നുണ്ട് . കഴിഞ്ഞ ഇരുപതു വര്‍ഷമായി കുഞ്ഞാലിക്കുട്ടിയെയും ഐസ് ക്രീമിനെയും ആഘോഷിച്ചുകൊണ്ടേയിരിക്കുന്ന, വടകരയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൊലപാതകം ഉത്സവം പോലെ കൊണ്ടുനടക്കുകയും, സ്വന്തം ആയുസ്സിന്റെ മുക്കാല്‍ പങ്കും ഹോമിച്ച ഒരാശയത്തില്‍ നിന്ന്, അന്നട്ടുപുള്ളി രാഷ്ട്രീയത്തില്‍ ആനന്ദം കാണുന്ന ശെല്‍വരാജന്‍ മാരെ, ആഘോഷിച്ച് വിജയിപ്പിക്കുന്ന മലയാളിക്ക്‌ എങ്ങനെയാണ് ഈ അധമ സിനിമയെ കയ്യൊഴിയാന്‍ ആവുക...?!!

  
   

Sunday, June 17, 2012

വൈരുദ്ധ്യങ്ങള്‍


നമ്മള്‍ പൂക്കളെ അഗാധമായി സ്നേഹിക്കുന്നു.

പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് അത് ഞെട്ടില്‍ നിന്ന് ഇറുത്തെടുക്കാന്‍ കഴിയുകയില്ല.
എന്നിട്ടും പ്രേമഭരിതമായ നമ്മുടെ ഓര്‍മ്മകളില്‍ പ്രണയിനികള്‍
എപ്പോഴും പൂ ചൂടി തന്നെ വരുന്നു.

ലോകത്തുള്ള മുഴുവന്‍ കള്ളന്മാരും അക്രമികളും നിഷ്കളങ്കമെന്നപോലെ ഒരു ന്യായം പറയും . 


"പ്രലോഭനം".


ഏതു വസ്തുവാണോ അപഹരിക്കപ്പെടുന്നത്ഏതു ജീവിതത്തെയാണോ ഹനിക്കാന്‍ ശ്രമിക്കുന്നത്അത് അവരില്‍ ഉണ്ടാക്കുന്ന ശക്തമായ പ്രലോഭനമാണ് അവരെ കുറ്റക്യത്യത്തിലേക്ക്‌ വലിച്ചിഴക്കുന്നതെന്ന്.


ഈ പ്രലോഭനങ്ങള്‍ ഒരിക്കലും ഒരു നന്മയേയും പ്രതിനിധാനം ചെയ്യാറുമില്ല.

മനുഷ്യശരീരത്തിലെ നവദ്വാരങ്ങളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന
വിസര്‍ജ്യങ്ങളുടെ ദുര്‍ഗ്ഗന്ധത്തെ കുറിച്ചുള്ള ബോധ്യം 
സന്യാസത്തിനായുള്ള ബ്രഹ്മചര്യത്തിന്റെ ആദ്യപാഠങ്ങളില്‍ ഒന്നാണ് .
കടുക്കയൊക്കെ പിന്നീട് വരുന്നതാണ്. 
എന്താണ് ഇത് സൂചിപ്പിക്കുന്നത്
ശരീരത്തിനു ശരീരത്തോടുള്ള മനുഷ്യന്റെ ആസക്തികള്‍ തന്നെ.
പ്രത്യേകിച്ച് പുരുഷന് സ്ത്രീശരീരത്തോടുള്ള ആസക്തി 
അവന്റെ പ്രക്യതത്തിന്റെ ഭാഗമാണെന്ന സത്യം.

സംസ്കാരത്തിന്റെ സുഗന്ധമുള്ള ഒരു പൂക്കാലം മുഴുവന്‍ വെച്ച് മറക്കാന്‍ ശ്രമിച്ചാലും വിവേകത്തിന്റെ ചുട്ടുപഴുത്ത ദണ്ഡുകള്‍ക്കപ്പുറത്ത് നിന്നും വ്യത്തികെട്ട ഒരു ഗന്ധമായെത്തി ശിരസ്സിനെ അത് വേദനിപ്പിക്കുക തന്നെ ചെയ്യും.

ആയോധനമത്സരത്തില്‍ വിജയിച്ച് ദ്രൗപതിയെ നേടുന്നത് അര്‍ജ്ജുനന്‍ തനിച്ചാണ്.
അതാത് നാളത്തെ ലഭ്യവസ്തു അമ്മക്കരികില്‍ എത്തി പങ്കിട്ടെടുക്കുന്ന മക്കളോട്
ആ ദിവസത്തെ ഭിക്ഷ കാണാതെ തന്നെ അഞ്ചുപേരും തുല്യമായി പങ്കിട്ടെടുക്കുവാന്‍ 
നിര്‍ദ്ദേശിച്ച കുന്തിമാതാവിന് അറിയുമായിരുന്നില്ലേ
അന്നത്തേത് ഒരു വെറും ഭിക്ഷയല്ലെന്ന്.


ധര്‍മ്മ സംരക്ഷകനായ യുധിഷ്ഠിരന്‍ എന്തേ മാതാവിന്റെ തെറ്റ് തിരുത്തിയില്ല?!
ദ്രൗപതിയെ മുന്‍ നിര്‍ത്തി രണ്ടുപേരും തങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ 
അത് നിവ്യത്തിച്ച് എടുക്കുകയായിരുന്നു എന്നതല്ലേ സത്യം?
കുന്തിമാതാവ്‌ മക്കള്‍ അഞ്ചുപേരെ ഒന്നിച്ചു നിര്‍ത്താനുള്ള ആയുധമായി ദ്രൗപതിയെ കണ്ടപ്പോള്‍ തങ്ങളുടെ ആസക്തിയെ ദൂരികരിക്കാനുള്ള മനോഹരമായ 
ഒരുപകരണമായി മക്കളും അത് പ്രയോജനപ്പെടുത്തി.


ഇതൊക്കെ അത്ര നിഷ്കളങ്കമായി വായിച്ച് പോകാവതല്ല.


തീര്‍ച്ചയായും മനുഷ്യരിങ്ങനെയാണ് .
വ്യാഖ്യാനങ്ങള്‍ എല്ലാം അവരുടെ ആഗ്രഹപൂര്‍ത്തിക്കാവശ്യമായ തരത്തില്‍ സൗകര്യാര്‍ത്ഥമാണ്.

മോഷ്ടാവിന്റെ ജീവിതാശകളുടെ പ്രേരണയും,
സ്ത്രീ പീഡകര്‍ അപലപിക്കുന്ന വസ്ത്രധാരണം ,ഭാവപ്രകടനം
തുടങ്ങിയ പ്രലോഭനങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതും,
അഴിമതിക്കാരന്റെ രാഷ്ട്രനന്മ ചിന്തയും
എല്ലാം അതത്‌ മനുഷ്യര്‍ അവരുടെ ആഗ്രഹ പൂര്‍ത്തിക്കായി 
സ്വയം നിര്‍മ്മിച്ചെടുക്കുന്ന ന്യായീകരണങ്ങള്‍ മാത്രം.

ബഹുഭൂരിഭാഗം ആളുകളും ഇതെല്ലാം മറച്ചുപിടിക്കാന്‍ കഴിവുള്ളവരാണ് .
ആദര്‍ശാഭിനയത്തിന്റെ മികവ് കാട്ടാന്‍ കഴിയാതെ പോകുന്ന നിര്‍ഭാഗ്യവാന്‍ മാരെയാണ്
നമ്മള്‍ കുറ്റവാളികള്‍ എന്ന് വിളിച്ച് അപഹസിക്കുകയും 
വിചാരണ ചെയ്തും ചെയ്യാതെയും ശിക്ഷിക്കുന്നത്.


ഒരുപാട് കള്ളങ്ങളുടെ മറപിടിച്ച് പമ്മി പമ്മി
ഒറ്റയടി വെച്ച് നടക്കുന്നതിനെയാണോ ജീവിതം എന്ന് വിളിക്കുന്നത്?
ദൈവം തൊട്ട് മതം മുതല്‍ ജനാധിപത്യം വരെയുള്ള
മനുഷ്യനിര്‍മ്മിത സംവിധാനങ്ങളെ   സൂക്ഷമായി പരിശോധിക്കാനിരുന്നാല്‍
ലളിതമായി ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്.
അതത്‌ കാലത്തെ സമര്‍ത്ഥന്‍മാരുടെ ഒരു കാര്യസാധ്യവീഥിയാണ് ഇതെല്ലാമെന്ന്.


ഇങ്ങനെയൊക്കെ തരപ്പെടുത്തി പോകാന്‍ സാധ്യമായത് കൊണ്ടായിരിക്കാം
അനേകായിരം വര്‍ഷങ്ങളായിട്ടും മറ്റുപല ജീവിവര്‍ഗ്ഗങ്ങളും ലോകത്ത്‌ നാമാവശേഷമായിട്ടും മനുഷ്യകുലം പിന്നെയും പുഷ്പിച്ച്കൊണ്ടേയിരിക്കുന്നത്. 
മറ്റൊന്ന് ഇത്രയേറെ കൊന്നു തീര്‍ക്കുന്നുണ്ടെങ്കിലും
അത്രയൊന്നും രുചികരമല്ലാത്ത മാംസമായിരിക്കണം 
മനുഷ്യശരീരമെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.
അങ്ങനെ അല്ലായിരുന്നെങ്കില്‍ ഈ എഴുത്തിന് പോലും സാധ്യതയെവിടെ?


ചിന്തകളും പ്രവ്യത്തികളും പ്രകാശഭരിതമായിരിക്കാന്‍
വെളുത്ത മനസ്സ്‌ കൊണ്ട് നാം ആശംസകള്‍ അര്‍പ്പിക്കും. 
അപ്പോഴും മനസ്സിന്റെ മറുഭാഗത്തെ  കറുപ്പിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന
വൈക്യതങ്ങള്‍ എന്തെന്ന് തന്നത്താന്‍ തിരിച്ചറിയുകയുമില്ല.
അവനവന്റെ തന്നെ പ്രവര്‍ത്തികളുടെ പ്രതികൂല പ്രതികരണം കണ്ട്
നമ്മള്‍ ആഗ്രഹിച്ചത്‌ ഇതല്ലല്ലോയെന്ന്‍ അമ്പരക്കുകയും ചെയ്യും.

അറിവ്‌ എപ്പോഴും ഭാരമാണ്.
ഒരു വിഡ്ഢിയായിരിക്കുന്നതിന്റെ സുഖം വിഡ്ഢി അറിയുകയുമില്ല.