Monday, February 13, 2012

 വാനമ്പാടിയുടെ ഗീതം 

സന്തോഷമുള്ള ആത്മാവേ 
നിന്നെ ഞാന്‍ ആശംസിക്കുന്നു
പറവയല്ലാത്ത നീ.. സ്വാഭാവിക സംഗീതംകൊണ്ട് 
എന്നിലെ ഉയരങ്ങളില്‍ നിന്നും എന്നില്‍ സന്തോഷം നിറയ്ക്കുന്നു..

ഉയരങ്ങളില്‍ നിന്ന്‍ ഉയരങ്ങളിലേക്ക്‌ ഉയരുന്ന നീ..
അസ്തമയ സൂര്യന്റെ ചുവപ്പണിഞ്ഞ മേഘംപോലെ..
അനന്ത നീലിമയില്‍ ചിറകടിച്ച് എനിക്കായി
പറന്നു പാടുന്നു..

മറഞ്ഞ സൂര്യന്റെ സ്വര്‍ണവര്‍ണ്ണം
നിറം പടര്‍ത്തിയ മേഘംപോലെ
പുതുമയുടെ അരുചിയായ മോദമായി
ചുറ്റും പാറി നടക്കുന്നു നീ...

വിളര്‍ത്ത സായാഹ്നത്തിന്റെ എനിക്കു മുന്നിലെ ചുവപ്പ്
നീ പറന്നുകൊണ്ടിരിക്കേ നിന്നില്‍ത്തന്നെ
ഉരുകിത്തീരുന്നത് ഞാന്‍ കാണുന്നു
ശുക്ര നക്ഷത്രംപോല്‍ പകലില്‍ നിന്നെ
കാണാതായിട്ടും എന്നില്‍ എവിടെ നിന്നോ
നിന്റെ പാട്ട് ഞാന്‍ കേള്‍ക്കുന്നു

തെളിയുന്ന പ്രഭാതത്തില്‍
വിളക്കിന്റെ പ്രകാശം കുറയുന്നതുപോലെ
വെള്ളിഗോള രശ്മികള്‍ക്ക് വയ്യാതാവുന്നു
മാഞ്ഞുപോയാലും എതു തുറന്ന രാത്രിയിലും
അതവിടെ ഞാന്‍ കാണുന്നു

മേഘം നിറച്ച ചന്ദ്രപ്രകാശം ആകാശത്തില്‍
മഴത്തുള്ളികളായി നിറഞ്ഞു പരന്നൊഴുകുന്നതുപോലെ
ആകാശ ഭൂമികളില്‍ അപ്പോഴും
ഉച്ചത്തിലുള്ള നിന്റെ ശബ്ദം നിറഞ്ഞിരിക്കും ..

(1985 ലെ ഒരു ഡയറി തട്ടിയെടുത്തപ്പോള്‍ കിട്ടിയത്‌ . ആകെ പൊടിമയം... !! )